Connect with us

Hi, what are you looking for?

Cinema

കീര്‍ത്തിക്കെതിരെ അസഭ്യവര്‍ഷം, മോഹന്‍ലാല്‍ കൃത്യ നിര്‍ദ്ദേശം നല്‍കി, എഡിജിപിക്ക് പരാതി,സംഭവിച്ചത്?

തെന്നിന്ത്യന്‍ താരം കീര്‍ത്തിസുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവും പിതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. കീര്‍ത്തിയെ തെറി പറഞ്ഞുള്ള വീഡിയോ തന്റെ ശ്രദ്ധയില്‍ പെടുത്തുന്നത് മോഹന്‍ലാല്‍ ആണെന്നും നിര്‍മാതാവ് പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? കീര്‍ത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെയും മരക്കാറും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ തകര്‍ത്തോടുകയാണ്. തെന്നിന്ത്യയില്‍ ഇപ്പോള്‍ തിരക്കിട്ട ഒരു താരമായി മാറിയ നടിയാണ് കീര്‍ത്തി സുരേഷ്. അതുകൊണ്ടുതന്നെ സൈബര്‍ ആക്രമണം പതിവാണ്. അണ്ണാത്തെ എന്ന ചിത്രം കണ്ടതിന് ശേഷം ഒരാള്‍ കീര്‍ത്തിയെ പച്ചത്തെറി വിളിക്കുന്നത് ഒരു യുട്യൂബ് ചാനല്‍ പ്രചരിപ്പിക്കുകയാണുണ്ടായത്. കുമ്മം എന്ന യൂട്യൂബ് ചാനലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.

സുരേഷ് കുമാര്‍ പറയുന്നതിങ്ങനെ.. ഒരുത്തന്‍ വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെ ആണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ തെറി വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഇത് വെറുതെ വിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിനാണ് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പോലീസ് തിരയുകയാണ്. ഒരുത്തന്‍ ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണെന്നും അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസമെന്നും തെറ്റ് ചെയ്തവന്‍ എന്തായാലും ശിക്ഷിക്കപ്പെടണമെന്നും സുരേഷ് കുമാര്‍ പറയുന്നു.

കീര്‍ത്തി വളരെ ആത്മാര്‍ഥതയോടെ ജോലിയെ സമീപിക്കുന്ന കലാകാരിയാണെന്നും ഷൂട്ടിങ്ങിനു കൃത്യസമയത്ത് എത്തുമെന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്. അഭിനയത്തിന്റെ തുടക്കകാലത്ത് മേനക, കീര്‍ത്തിയോട് പറഞ്ഞത് ആരെക്കൊണ്ടും ചീത്തപ്പേര് പറയിപ്പിക്കരുത് എന്നായിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നുണ്ട്. ഒരു ചാനല്‍ അഭിമുഖത്തില്‍ മേനക പറഞ്ഞത് തന്റെ മകള്‍ക്ക് രണ്ട് ഉപദേശമേ കൊടുത്തിട്ടുള്ളൂവെന്നാണ് പറഞ്ഞത്. ഒന്ന് ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നും രണ്ട് ജോലിയില്‍ ആത്മാര്‍ത്ഥത ഉണ്ടാകണമെന്നും.

ഈ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരന്‍ പാലക്കാടോ മറ്റോ ഉള്ളതാണ്. അവനെ ഇപ്പോള്‍ പോലീസ് തപ്പിക്കൊണ്ടിരിക്കുകയാണ്. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യണമെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഡീഗ്രേഡിംഗും നടക്കുന്നുണ്ട്. ഇതിനിടയില്‍ ചിത്രത്തിന് സുരേഷ് കുമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മരക്കാറിനെ പറ്റി മോശമായി എനിക്കൊന്നും പറയാനില്ലെന്നും ദാമോദരന്‍ മാഷാണ് ആ ചിത്രത്തിനായി പ്രിയന് പ്രചോദനം നല്‍കിയതെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. മരക്കാറെ കുറിച്ച് പ്രിയദര്‍ശന്‍ ഒരുപാട് പഠിച്ചിരുന്നു. അതിന് ശേഷം സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. സിനിമയ്ക്ക് കുറച്ച് നീളം കൂടി പോയി എന്ന് എനിക്ക് തോന്നി. നടന്ന കാര്യങ്ങള്‍ ചരിത്രത്തില്‍ നിന്നെടുത്ത് സിനിമയാക്കുക എന്നത് പ്രയാസമാണ്. പ്രിയദര്‍ശന്‍ ഈ സിനിമയ്ക്കായി വളരെയധികം കഷ്ടപ്പെട്ടിരുന്നു. മരക്കാര്‍ ഒരു ചരിത്ര പുരുഷനാണ്. അങ്ങനൊരാളേ കുറിച്ച് ചിത്രം ചെയ്യുമ്പോള്‍ അദ്ദേഹം ആരായിരുന്നു, എന്തായിരുന്നു എന്നൊക്കെയേ കാണിക്കാനാകൂവെന്നും സുരേഷ് കുമാര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...