Connect with us

Hi, what are you looking for?

Exclusive

ദൂരദര്‍ശനിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ജീവനക്കാരന്‍ അറസ്റ്റില്‍, ഉന്നത ബന്ധങ്ങള്‍

കഴിഞ്ഞ ദിവസം ദൂരദര്‍ശനില്‍ ഒളിക്യാമറ വെച്ച ജീവനക്കാരെനെ അറസ്റ്റ് ചെയ്ത സംഭവം മറ്റൊരു വഴിത്തിരിവിലേക്ക്. ഉന്നത ബന്ധങ്ങളാണ് ഇയാള്‍ക്ക് ജാമ്യമുള്ള വകുപ്പുകള്‍ സമ്മാനിച്ചത്. പിന്നീട് നിഷ്പ്രയാസം ജാമ്യത്തില്‍ ഇറങ്ങി. കുടപ്പനക്കുന്ന് ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ശുചിമുറിയില്‍ ക്യാമറ വെച്ച പോത്തന്‍കോട് സ്വദേശി ഷിജുവാണ് അറസ്റ്റിലായിരുന്നത്. ദൂരദര്‍ശന്‍ അധികൃതരുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുവായ ഇയാള്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയിലാണ് ദൂരദര്‍ശനില്‍ ജോലിക്ക് പ്രവേശിച്ചതെന്നാണ് വിവരം. വര്‍ഷങ്ങളായി ഇവിടത്തെ കോണ്‍ട്രാക്ട് ജീവനക്കാരനാണ് ഷിജു. സംഭവത്തിനുശേഷം ഇയാളെ ദൂരദര്‍ശന്‍ സസ്‌പെന്‍ഡ് ചെയ്തു. ദുരദര്‍ശന്‍ ഫ്ളോറിലെ ജീവനക്കാരനായിരുന്നു ഇയാള്‍. കഴിഞ്ഞാഴ്ചയാണ് സംഭവം നടന്നതെങ്കിലും വാര്‍ത്ത പുറത്തുവന്നിരുന്നില്ല. ആദ്യം മാധ്യമം പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.

പിന്നീട് വാര്‍ത്ത ചോരുകയും ജീവനക്കാര്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തതോടെയാണ് പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ കേസ് പോകുന്നത്. ജീവനക്കാരന്റെ ഉന്നതബന്ധങ്ങള്‍ മൂലമാണ് പരാതി നല്‍കാന്‍ അധികൃതര്‍ വൈകിയതെന്നാണ് ആരോപണം. ഒടുവില്‍ ജാമ്യമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് അപ്പോള്‍ തന്നെ ജാമ്യത്തിലും വിട്ടു.ഒളിക്യാമറയില്‍ അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയോയെന്നാണ് സംശയം. ഈ സാഹചര്യത്തിലാണ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയുള്ള കേസെടുക്കല്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ണായകസ്വാധീനമുണ്ടായിരുന്ന പ്രതിപക്ഷ നേതാവിന്റെ ശുപാര്‍ശയിലാണ് ബന്ധുവായ ഇയാള്‍ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ജോലിക്ക് പ്രവേശിച്ചത്. ബന്ധുബലം ഉയര്‍ത്തിയാണ് ഷിജു കേസില്‍ റിമാന്‍ഡും ജയില്‍ വാസവും ഒഴിവാക്കിയത്. നേതാവ് പ്രതിക്ക് വേണ്ടി ഇടപ്പെട്ടിട്ടില്ല എന്നും പറയുന്നുണ്ട്.

വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസില്‍ പരാതിപ്പെടാന്‍ പോലും അധികൃതര്‍ തയ്യാറായത് എന്നത് കമ്പനിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.വാര്‍ത്ത പുറത്തറിയാതെ കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നിരുന്നു. വിഐപികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവര്‍ പതിവായി എത്തുന്ന സ്ഥാപനമായ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഈ സംഭവത്തില്‍ ജീവനക്കാരില്‍ കടുത്ത അതൃപ്തിയാണുള്ളത്.

സിനിമാ താരങ്ങള്‍, കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ- സാഹിത്യ- സാംസ്‌കാരികരംഗത്തുള്ള പ്രമുഖര്‍ ഉള്‍പ്പെടെയള്ള നിരവധിപേര്‍ ദൂരദര്‍ശനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സ്റ്റുഡിയോയില്‍ എത്താറുണ്ട്. ഇവരില്‍ ആരൊക്കെ ഒളിക്യാമറയില്‍ കുരുങ്ങിയെന്ന് വ്യക്തമല്ല. സംഭവം നടന്ന സ്ഥലത്തെ വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ടതുണ്ട്.ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചതായി സ്ഥാപനത്തിലെ വനിതകള്‍ തന്നെയാണ് കണ്ടെത്തിയത്. ക്യാമറയിലെ ദൃശ്യങ്ങള്‍ അച്ചടക്കസമിതി പിടിച്ചെടുത്തിരുന്നു. അത് പേരൂര്‍ക്കട പൊലീസിന് കൈമാറിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...