Connect with us

Hi, what are you looking for?

Exclusive

ചെറിയാന്‍ വലിച്ചെറിഞ്ഞത് പി ജയരാജന്, ശ്രീരാമകൃഷ്ണനെ കൈവിടാതെ പിണറായി

എല്ലാവരെയും ഹാപ്പിയാക്കി പിണറായി സര്‍ക്കാര്‍. ചെറിയാന്‍ ഫിലിപ്പ് വലിച്ചെറിഞ്ഞ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഇനി പി ജയരാജന്‍ വഹിക്കും. തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തല്‍ അടിസ്ഥാനത്തില്‍ ചെറിയാന്‍ പദവി ഏറ്റെടുത്തിരുന്നില്ല. ഇപ്പോള്‍ പി ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണോ പുതിയ നിയമനം എന്നാണ് വിമര്‍ശനങ്ങള്‍.ചെറിയാന്‍ ഫിലിപ്പ് ഉപേക്ഷിച്ച് പദവിയിലേക്കാണ് പി.ജയരാജനെ തീരുമാനിച്ചത് എന്നതാണ് ശ്രദ്ധേയം. ഇതോടെ ജയരാജന്‍ പ്രവര്‍ത്തനകേന്ദ്രം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിയും വരും. സംസ്ഥാന സമിതി അംഗവും കാസര്‍ഗോഡ് എംപിയുമായിരുന്ന ടി.ഗോവിന്ദന്‍ നേരത്തേ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരുന്നു.

വടകര മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയപ്പെട്ടതിന് പിന്നാലെ പി.ജയരാജന് കാര്യമായ സ്ഥാനങ്ങളോന്നുമില്ലാത്ത സാഹചര്യത്തിലാണ് പുതിയ നിയമനം എന്നും വിലയിരുത്തലുണ്ട്.

ഇതിനിടയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നുള്ള ആരോപണം നേരിടുന്ന മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പുതിയ നിയമനം നല്‍കി പിണറായി സര്‍ക്കാര്‍.അങ്ങനെയങ്ങ് കൈവിടാന്‍ പിണറായി ഒരുക്കമല്ല. നോര്‍ക്ക വൈസ് ചെയര്‍മാനായി നിയമിക്കാനാണ് ധാരണ. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. ഇതോടെ സിപിഎമ്മിലെ എല്ലാവരും ഹാപ്പിയായി എന്നാണ് പറഞ്ഞുവരുന്നത്. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സണായും തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിപിഎം വഹിച്ചിരുന്ന ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തുടരാന്‍ എല്‍ഡിഎഫ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

ചെറിയാന്‍ ഫിലിപ്പ് പിന്മാറിയ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പ്രധാന നേതാക്കളിലൊരാളായ പി ജയരാജനെ ഖാദി ബോര്‍ഡ് തലപ്പത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കെ. വരദരാജന്റെ പിന്‍ഗാമിയായാണ് പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്‌സ് തലപ്പത്തേക്കെത്തുന്നത്. വരദരാജനെ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കെ.കെ ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തുമെന്നാണ് വിവരം. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു. കോണ്‍ഗ്രസ് വിട്ടു വന്നവരെയും ബോര്‍ഡ് – കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാന്‍ ഇടയുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...