Connect with us

Hi, what are you looking for?

Exclusive

പെട്രോളിന് 92 രൂപ,ഡീസലിന് 80 രൂപ:ഫുള്‍ ടാങ്കടിക്കാന്‍ വാഹനങ്ങളുടെ പ്രവാഹം

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും കൂടിയ വില തന്നെ നില്‍ക്കുമ്പോള്‍ അതിര്‍ത്തി കടക്കുകയാണ് വാഹനങ്ങള്‍. അതിര്‍ത്തിയിലുള്ളവര്‍ മുഴുവന്‍ ഇന്ധനമടിക്കാന്‍ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് കേരളത്തിന്റെ അതിര്‍ത്തിക്കുള്ളിലുള്ള പമ്പുകാര്‍ക്ക് വന്‍ നഷ്ടമാണ് സൃഷ്ടിക്കുന്നത്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാറിന് പിന്നാലെ പുതുച്ചേരിയിലും ഇന്ധവിലയില്‍ നികുതി കുറച്ചത്. സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളിലേക്ക് ഇന്ധനം നിറക്കാന്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പെട്രോള്‍ പമ്പുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ തിരക്കില്‍ ഇന്ധനം പെട്ടെന്ന് കാലിയാവുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പുറമെ അനുമതിയില്ലാത്ത ബസുകളും മാഹിയിലേക്ക് ഇടവേളകളില്‍ കുതിക്കുകയാണ്.കോഴിക്കോട് ജില്ലയില്‍നിന്ന് വടകര, ഓര്‍ക്കാട്ടേരി, നാദാപുരം മേഖലകളിലുള്ളവരും കണ്ണൂര്‍ ജില്ലയിലെ തലശേരി, പാനൂര്‍ മേഖലകളില്‍നിന്നും വാഹനങ്ങള്‍ മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളിലാണ് ഇന്ധനത്തിന് എത്തിച്ചേരുന്നത്.കേരളവുമായി ഡീസലിന് 18.92 രൂപയുടെയും പെട്രോളിന് 12.80 രൂപയുമാണ് ഒരു ലിറ്റര്‍ ഇന്ധന വിലയിലുള്ള വ്യത്യാസം. പെട്രോളിന് 92.50 രൂപയും, ഡീസലിന് 80.94 രൂപയുമാണ് വില.

മാഹിക്ക് തൊട്ടടുത്ത തലശേരിയില്‍ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്. മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ പമ്പുകളില്‍ ഇന്ധന വില്‍പന കാര്യമായി കുറയുകയും ചെയ്തു. സംസ്ഥാനത്തിന്റെ നികുതിയാണ് ഇതോടൊപ്പം ചോരുന്നത്. പാറശ്ശാലയിലെ പമ്പില്‍ മാത്രം പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയില്‍ ശരാശരി 500 ലിറ്ററിലധികം കുറവുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് 30 ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 120 രൂപയോളം ലാഭിക്കാം.

വടകരയില്‍ പെട്രോളിന് 104 ആണ് വിലയെങ്കില്‍ മാഹിയില്‍ അത് 92 രൂപയാണ്. 12 രൂപയുടെ വ്യത്യാസമാണുള്ളത്. ഡീസലിന് വടകരയില്‍ 92 രൂപയാണെങ്കില്‍ മാഹിയില്‍ 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളുമാണ്. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്.

കേരളത്തില്‍ വില്‍ക്കുന്ന ഡീസലില്‍ 45 ശതമാനം ഉപയോഗവും അയല്‍സംസ്ഥാനങ്ങളിലെ വണ്ടികളാണ്. കേരളം മൂല്യവര്‍ധനനികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ അയല്‍സംസ്ഥാന വണ്ടികള്‍ കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങും. ഇതോടെ കേരളത്തില്‍ വില്‍ക്കുന്ന ഇന്ധനം കുറയുകയും അത് സംസ്ഥാനത്തിന്റെ നികുതിവരുമാനം കുറയാനുമിടയാക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...