തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് മെഡിക്കല്‍ പി ജി അസോസിയേഷന്‍ രംഗത്ത്. മന്ത്രിയുടെ മിന്നൽ പരിശോധന വെറും പൊറോട്ടു നാടകം മാത്രമാണെന്നാണ് അസോസിയേഷൻ പറയുന്നത്.
ഇപ്പോഴത്തെ മന്ത്രി വീണയുടെ നടപടി തങ്ങൾ മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാൽ അന്നൊന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധകൃതർ ശ്രമിച്ചില്ല, എന്നിട്ട് ഒടുവിൽ നടത്തിയത് വെറും ഡ്രാമയാണെന്ന് അസോസിയേഷൻ അധികൃതർ പറയുന്നു.
ആശുപത്രിയുടെ ശോചനീയാവസ്ഥ മന്ത്രിയെ തന്നെ നേരിട്ട് അറിയിച്ചതാണ്. ഇവ പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ ഇനിയും ഇത്തരം കാര്യങ്ങള്‍ കണ്ട് മന്ത്രിക്ക് അമ്പരക്കേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം കോവിഡ് ബ്രിഗേഡ് പിരിച്ചുവിട്ടതോടെ നിലവില്‍ മതിയായ ജീവനക്കാരില്ല, ഉള്ളവര്‍ക്ക് ജോലി ഭാരം അധികമാണെന്നും പി ജി അസോസിയേഷന്‍ കുറ്റപ്പെടുത്തി. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാനും നടപടി ഉണ്ടായില്ലെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച്ച രാത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്.രാത്രി 10.30യോടെയാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിക്കുകയും ചെയ്തു. മന്ത്രി മൂന്നു മണിക്കൂര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ വിഡിയോ പങ്കുവെച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ആളാകാൻ വേണ്ടി മന്ത്രി നടത്തിയ പി.ആർ പ്രമോഷന്റെ ഭാഗം മാത്രമായിരുന്നു ആശുപത്രിയിലെ മിന്നൽ സന്ദർശനം എന്ന കാര്യം ഇതോടെ വ്യക്തമായിരിക്കുകയാണ്. പൊതു ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് ഉണ്ടായിരിക്കുന്ന ചീത്തപ്പേരും മാറ്റാമെന്ന ധാരണയിലായിരിക്കാം മന്ത്രി വീണ ജോർജ് ഈ പണിക്ക് ഇറങ്ങി തിരിച്ചത്. എന്നാൽ കാര്യങ്ങൾ അൽപമൊന്ന് പാളി എന്ന മാത്രം. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മാതൃകയാക്കുകയാണ് വീണ ഇത്തരം പ്രവർത്തികളിലൂടെ എന്നാൽ വീണ മറന്നു പോയൊരു കാര്യം സ്റ്റാലിൻ സദ്ദുദ്ദേശത്തോടെ പോയത് വാർത്തയാക്കിയതും വീഡിയോകൾ എടുത്തതും ഒരു പരിധി വരെ ജനങ്ങളാണ്. അല്ലാതെ മിന്നൽ സന്ദർശനം എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയെ അറിയിക്കാൻ വേണ്ടി വീണ ചെയ്തത് പോലെ ചെയ്തിട്ടില്ല. ആ അമിളി തിരിച്ചറിഞ്ഞ് അടുത്ത തവണ എങ്കിലും പ്ലാനുകൾ കൃത്യമായി തയ്യാറാക്കി പി ആർ പണി നടത്തണം.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി 10.30ക്ക് ശേഷമായിരുന്നു മന്ത്രി സന്ദര്‍ശനം നടത്തിയത്. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളജില്‍ ചെലവഴിച്ചു എന്നാണ് മന്ത്രി ഫേസ്‌ബുക്കിലുടെ അറിയിച്ചത്.