കാക്കനാട് വച്ച് അപകടമുണ്ടാക്കിയിട്ടും വാഹനം നിര്‍ത്താതെ ഓടിച്ചുപോയ സിനിമ നടി ഗായത്രി സുരേഷിന്റെയും സുഹൃത്തിന്റെയും നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് .
ഇന്നലത്തെ സംഭവത്തിൽ സ്വന്തം ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ നിർത്താതെപോയ താരത്തിന്റെ വാഹനം നാട്ടുകാർ ചേർന്ന് പിന്തുടർന്ന് തടയുകയായിരുന്നു .
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ ന്യായീകരണവുമായി നടി രംഗത്തെത്തി . എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത് എന്ന ആമുഖത്തോടെയാണ് നടി കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
അപകടം സംഭവിച്ചു എന്നത് ശരിയായ കാര്യമാണ് . എന്നാല്‍ വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ആകെ ചെയ്ത തെറ്റെന്നുമാണ് ഗായത്രി വീഡിയോയില്‍ പറയുന്നത്. അതായത് വണ്ടി നിർത്തിയില്ല എന്നത് തെറ്റായി അംഗീകരിക്കുന്ന ഇവർ അശ്രദ്ധ മൂലം സംഭവിച്ച ആക്സിഡന്റിനെ തെറ്റായി ഇപ്പോഴും കണക്കാക്കുന്നില്ല . വണ്ടി നിർത്തതിനെയും താരം വിഡിയോയിൽ ന്യായീകരിക്കുന്നുണ്ട് . താനൊരു നദിയായതാ കൊണ്ടാണ് വണ്ടി നിർത്താതെ പോയത് എന്നായിരുന്നു തരാം ഇതിന് ന്യായീകരണമായി പറഞ്ഞത് . ഞാനൊരു നടിയാണല്ലോ, ആളുകള്‍ കൂടിയാല്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് നിര്‍ത്താതിരുന്നത് എന്നും താരം വീഡിയോയിൽ പറയുന്നു. എന്നാല്‍ വാഹനം ഇടിച്ച് ആള്‍ മരിച്ചാലും ഇങ്ങനെ തന്നെയാണോ നടി ചെയ്യുക എന്ന ചോദ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും വാഹനം ഓടിച്ചിരുന്ന നടിയുടെ സുഹൃത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും വാഹനം പിന്തുടര്‍ന്ന് പിടികൂടിയ നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
ജമ്നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികൾക്ക് പരിചിതയാണ് . എന്നാൽ ഇന്നലെ നടന്ന സംഭവത്തിൽ നടിയുടെ തെറ്റിനെ വിമര്ശിക്കുന്നവരാണ് ഭൂരിഭാഗം പേരും .
ഗായത്രി സഞ്ചരിച്ച കാര്‍ അപകടം ഉണ്ടാക്കിയെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള താരത്തിന്റെ യാത്രമാധ്യേയാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് ആരോപിക്കുന്ന വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. വീഡിയോയില്‍ തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നുമുണ്ട്. ഇത് പ്രചരിക്കുന്നതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയത് .
സംഭവത്തെക്കുറിച്ച് ഗായത്രി നൽകുന്ന വിശദീകരണം ഇങ്ങനെ …
ഞങ്ങള്‍ കാക്കനാടേക്ക്പോവുകയായിരുന്നു. അപ്പോള്‍ മുമ്ബില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ… ആ വാഹനത്തില്‍ എന്നെ കാണുമ്ബോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്.
ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലില്‍ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്..നിങ്ങള്‍ക്ക് എന്ന് കുറിച്ച് മോശം ചിന്ത വരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്’. ഗായത്രി വീഡിയോയില്‍ പറഞ്ഞു.
എന്നാൽ അപ്പോഴും ‘അപകടം വരുത്തുന്നത് തെറ്റല്ലേ?’ എന്ന ചോദ്യത്തിന് മനപൂര്‍വമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ഗായത്രി പറയുന്നുണ്ട്. രാവിലെ മുതല്‍ നിരവധി പേര്‍ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും നടി പറയുന്നു