Connect with us

Hi, what are you looking for?

Exclusive

അനിത പുല്ലയില്‍ പാരയാകുന്നതിനുമുന്‍പ്, സരിതയെ ഇറക്കി പിണറായി

മോന്‍സണ്‍ വിഷയം സര്‍ക്കാരിനുനേരെ വിരല്‍ചൂണ്ടുമ്പോള്‍ സിപിഎം പ്രതിരോധത്തിലാണ്. മോന്‍സന്റെ തെളിവെടുപ്പും മറ്റും തകൃതിയായി നടക്കുമ്പോഴാണ് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തുന്നത്. മോന്‍സണും അനിതയും പിണറായി സര്‍ക്കാരിന്റെ തലയ്ക്കുമീതെ വരുന്നതിനുമുന്‍പ് പിണറായി ഒരുമുഴും മുന്‍പേ സരിതയെ ഇറക്കി കളിക്കാന്‍ പോകുകയാണ്. മന്ത്രിയായിരിക്കെ ആര്യാടന്‍ മുഹമ്മദ് പദവി ദുരുപയോഗം ചെയ്ത് നാല്‍പത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സരിതയുടെ പരാതിയില്‍ കയറി പിടിക്കാനാണ് സിപിഎമ്മിന്റെ മുന്നൊരുക്കം. മന്ത്രിസഭാ യോഗത്തില്‍ തീരുമാനവും പിണറായി എടുത്തു. ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഗവണറോട് ആവശ്യപ്പെട്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

സരിതയെ ഇപ്പോഴെങ്കിലും കളത്തിലിറക്കിയില്ലെങ്കില്‍ പണി പാളുമെന്ന് പിണറായിക്കറിയാം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെസി വേണുഗോപാലിനുനേരെയുമൊക്കെ ഇറക്കി കളിച്ചു നോക്കിയിട്ടും ഒരു രക്ഷയുമില്ല. അവിഹിത ബന്ധവും പീഡനവും വിലപോകില്ലെന്ന് മനസ്സിലാക്കിയാണോ എന്തോ കൈക്കൂലിയാണ് ഇപ്പോഴത്തെ പരാതി. സരിതയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറോട് മുന്‍കൂര്‍ അനുമതി തേടിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. മുന്‍ മന്ത്രിയായതിനാല്‍ സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും, ആര്യാടനും കോഴ നല്‍കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. രണ്ടു ഘട്ടമായി മുഖ്യമന്ത്രിയുടെ സഹായിയായിരുന്ന തോമസ് കുരുവിളയ്ക്ക് ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ നല്‍കിയെന്നും സരിത വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് പണം നല്‍കിയതെന്നും സരിത പറഞ്ഞിരുന്നു. രണ്ടു ഘട്ടമായാണ് ആര്യാടനെ നേരില്‍ കണ്ട് നാല്‍പത് ലക്ഷം രൂപ നല്‍കിയതെന്ന് സരിത സോളാര്‍ കമ്മീഷനിലും വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഞാനും സരിതയും തമ്മില്‍ അത്തരത്തിലുള്ള യാതൊരു ഇടപാടുമില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കുന്നു. തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ല, സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച് തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.ആര്യാടന്‍ മുഹമ്മദ് മന്ത്രിയായിരുന്ന സമയത്ത് സൗരോര്‍ജ പ്ലാന്റുകള്‍ക്കായി സൗരോര്‍ജനയം രൂപീകരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിതയില്‍ നിന്ന് 40 ലക്ഷം കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടത്. ആര്യാടനടക്കം പല കോണ്‍ഗ്രസ് നേതാക്കളുടെ പേരിലും അന്വേഷണത്തിന് മുന്‍പും ഉത്തരവിട്ടിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് സോളാര്‍ കേസ് ആരംഭിക്കുന്നത്. അന്ന് സംസ്ഥാനം മുഴുവനായി വലിയ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് സൗരോര്‍ജനയം രൂപവത്കരിക്കണമെന്ന് സരിതയുടെ നേതൃത്വത്തിലുള്ള കമ്പനി ആവശ്യപ്പെട്ടത്. ഇതിനായി 25 ലക്ഷം രൂപ വൈദ്യുതിമന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത് കെ.എസ്.ഇ.ബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങിലും കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം.

മോന്‍സണും അനിത പുല്ലയിലും സ്വപ്‌നയും എല്ലാം സര്‍ക്കാരിനെതിരെ നില്‍ക്കുമ്പോള്‍ ഏക തുറുപ്പു ചീട്ട് സരിത മാത്രമാണ്. ഈ പരിപാടിയിലെങ്കിലും ഗപ്പടിക്കുമോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...