Connect with us

Hi, what are you looking for?

Exclusive

ജയരാജന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞ് പിണറായി, ഫാന്‍സ് കട്ടക്കലിപ്പില്‍

കണ്ണൂരിലെ സിപിഎം കരുത്തെന്നാണ് പി ജയരാജനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു ആളെ കണ്ടുകിട്ടാനുണ്ടോ. അതെന്താണെന്ന് ചിലര്‍ക്കെങ്കിലും സംശയം കാണും. പാര്‍ട്ടിക്കു മീതെ വളര്‍ന്നാല്‍ പിണറായി സഖാവ് ഒന്നിനെയും വെച്ചു പൊറുപ്പിക്കില്ല. ആ തീരുമാനം ആദ്യം എടുത്തു തുടങ്ങിയത് പി ജയരാജന്റെ നേര്‍ക്കു തന്നെയാണ്. പിന്നെയാണ് കെകെ ശൈലജയുമൊക്കെ വന്നത്. സിപിഎമ്മിന്റെ കണ്ണൂര്‍ കരുത്തന്‍ പി ജയരാജന്റെ ചിറകുകള്‍ ഓരോന്നായി അരിയുകയാണ് പിണറായി എന്നാണ് പറയുന്നത്. പി ജയരാജനെ ഇനി പാര്‍ട്ടിക്കു വേണ്ട എന്ന സ്ഥിതിയാണുള്ളത്. ജയരാജനെയും അദ്ദേഹത്തിന്റെ അനുയായികളെയും സമ്പൂര്‍ണമായി പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ തളയ്ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതൊക്കെ നോക്കി കാണുന്ന ജയരാജന്‍ ഫാന്‍സ് കട്ടക്കലിപ്പിലുമാണ്.

ജയരാജന് ഏറ്റവും സ്വാധീനമുള്ള ഒരു സംവിധാനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത അനുയായിയെ ഒതുക്കി പാര്‍ട്ടി ഒരു ചുവടുകൂടി മുന്നോട്ടുവെച്ചതാണ് ഏറ്റവും ഒടുവില്‍ വന്നത്. പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന സന്നദ്ധ സംഘടനയില്‍ ജയരാജന്റെ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. ജയരാജന്റെ സ്വാധീനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് സിപിഎം ചെയ്യുന്നത്.കഴിഞ്ഞ ദിവസം ഐആര്‍പിസിയുടെ വാര്‍ഷിക യോഗത്തില്‍ സംഘടനാ ഭാരവാഹിത്വം അഴിച്ചു പണിതാണ് സിപിഎം ഇതിന് തുടക്കം കുറിച്ചിരുന്നത്.

പി ജയരാജന്റെ വിശ്വസ്തനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയാണ് സംഘടനയില്‍ നിന്ന് ജയരാജന്റെയും അനുയായികളുടെയും സ്വാധീനം ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഐആര്‍പിസിയുടെ തുടക്കത്തില്‍ മൂന്നുമാസം ജോയിന്റ് സെക്രട്ടറിയും പിന്നീട് ഇത്രയും കാലം ചെയര്‍മാനുമായിരുന്ന സിഎം സാജിദിനെ വൈസ് ചെയര്‍മാനാക്കി താരംതാഴ്ത്തുകയായിരുന്നു. പകരം സംസ്ഥാന നേതൃത്വത്തിനും കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും വിശ്വസ്തനായ മുന്‍ എംഎല്‍എ എം പ്രകാശനെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് ഇരുത്തിയത്. എല്ലാം ജയരാജന് കീഴിലായിരുന്നുവെന്നു തന്നെ പറയാം. ഐആര്‍പിസിയുടെ ഉപദേശക സമിതി ചെയര്‍മാനായിരുന്നു ജയരാജനെങ്കിലും സംഘടനയുടെ ഭാരവാഹികളെ പി ജയരാജന്റെ ആശ്രിതരെ തന്നെയാണ് നിയമിച്ചിരുന്നത്.

ജയരാജന്‍ തലപ്പത്ത് നില്‍ക്കുന്നുണ്ടെങ്കിലും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക ചെയര്‍മാനായി എം പ്രകാശനായിരിക്കും. വൈസ് ചെയര്‍മാനായിരുന്ന ഡോ. കെപി ബാലകൃഷ്ണ പൊതുവാളിനെ പുതിയ ഭരണസമിതിയില്‍ ഉപദേശക സമിതി അംഗമാക്കിയാണ് എം പ്രകാശന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. പി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നുതന്നെ മാറ്റി നിര്‍ത്തിയെങ്കില്‍ പിന്നെ ഐആര്‍പിസിയില്‍ നിന്ന് ഒഴിവാക്കിയെടുക്കാനാണോ ബുദ്ധിമുട്ട്. അതും വൈകാതെ നടക്കും. എന്തായാലും ഇത്തരം തീരുമാനങ്ങളോട് പി ജയരാജന്‍ ഫാന്‍സ് രംഗത്തുവന്നിട്ടുണ്ട്. തങ്ങളുടെ പ്രതിഷേധം അവര്‍ പരസ്യമായി തന്നെയാണ് അറിയിക്കുന്നത്.

സാജിദിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇവരുടെ കുറിപ്പുകള്‍. ഐആര്‍പിസി എന്നെഴുതിയതിന്റെ പശ്ചാത്തലത്തില്‍ സാജിദിന്റെ ഫോട്ടോയ്‌ക്കൊപ്പം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുള്ള കാര്‍ഡ് സഹിതമാണ് സോഷ്യല്‍മീഡിയകളില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പിണറായി ഇനി അടുത്ത എന്ത് നടപടിയെടുക്കുമെന്നാണ് അറിയാനുള്ളത്. ജയരാജനെ മൂലയ്ക്കിരുത്താനുള്ള അടുത്ത പരിപാടിയാണ് കണ്ടറിയേണ്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...