ഹെൽമെറ്റ് വെയ്ക്കാതെ വണ്ടി ഓടിക്കുന്നത് കുറ്റകരമാണ് . പിഴയൊടുക്കേണ്ടി വരുമെന്ന കാര്യത്തിൽ തർക്കവുമില്ല . ഓടിക്കുന്ന ആളിന് മാത്രമല്ല പിന്നിലിരിക്കുന്ന ആളിനും ഇപ്പോൾ ഹെൽമെറ്റ് നിര്ബന്ധമാണ് . പക്ഷെ കാർ ഓടിക്കുമ്പോഴും ഹെൽമെറ്റ് വേണമെന്ന് പറഞ്ഞാലോ ? കേൾക്കുമ്പോ പറയുന്ന എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടാവും അല്ലെ ? എങ്കിൽ വാട്ടെനിക്കല്ല. യദാർത്ഥ വാട്ടർക്കാണെന്നു മുഴുവൻ കേട്ട് കഴിഞ്ഞു നിങ്ങൾ തന്നെ തീരുമാനിക്കേണ്ട കാര്യമാണ് .
കഴിഞ്ഞ ദിവസം നമ്മുടെ തിരുവനന്തപുരത്ത് കാറിന്റെ പിൻ സീറ്റിൽ ഇരുന്നു ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത ആൾക്ക് നമ്മുടെ കേരളാ പോലീസ് ഫൈൻ എഴുതിക്കൊടുത്തത് അഞ്ഞൂറ് രൂപയാണ് .
തിരുവനന്തപുരം വെമ്ബായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചത്.
ഹെല്‍മറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി കാര്‍ ഓടിച്ചെന്ന സന്ദേശം കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു എന്നാണ് നോട്ടീസിലുള്ളത്. തിരുവനന്തപുരം ശ്രീകാര്യം ചെക്കാലമൂട് എന്ന സ്ഥലത്ത് വച്ചാണ് നിയമലംഘനം നടത്തിയതെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
നോട്ടീസില്‍ പറയുന്ന അതെ സമയത്ത് കാര്‍ അതുവഴി കടന്നുപോയിട്ടുണ്ടായിരുന്നുവെന്നു ഉടമയും സമ്മതിക്കുന്നുണ്ട് . എന്നാൽ കാറിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കണമെന്ന് പറഞ്ഞാൽ സമ്മതിച്ചു കൊടുക്കാനാവുമോ ?
നോട്ടീസ് ലഭിച്ച ഉടനെ ഇവർ പരാതിപ്പെട്ടിരുന്നു . എന്നാൽ ഫൈനടിച്ചതിനെ കുറിച്ച് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കിയപ്പോള്‍ ഡിജിറ്റല്‍ നമ്ബര്‍ മാറിപ്പോയതാണെന്ന മറുപടിയാണ് ലഭിച്ചത്. അമളി പിണഞ്ഞതാണെന്നു മനസിലായതോടെ പിഴ നൽകേണ്ടെന്നും നോട്ടീസ് കീറി കളയുവാനും പോലീസ് ഇവരോട് നിർദ്ദേശിക്കുകയായിരുന്നു .
ലോക്ഡൗണ്‍ കാലം മുതല്‍ ഫൈനടിയിലൂടെ ഏറെ കുപ്രസിദ്ധി നേടിയ കേരള പൊലീസിന്റെ പുതിയ ഫൈനടി ചിരി പടർത്തുകയാണ് . കാറിനു പിറകിൽ ഹെൽമെറ്റും വെച്ച് പോവേണ്ടി വരുന്ന അവസ്ഥ ഒന്ന് ചിന്തിക്കാൻ പോലും ആവുന്നില്ല
എന്തായാലും ഈ അപൂർവമായ നോട്ടീസ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.