45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ലഖ്നൗവിൽ ചേരാനിരിക്കെ പെട്രോളും ഡീസലും ജി എസ് ടിയിൽ ഉൾപ്പെടുത്താൻ കഴിയില്ല എന്ന് അറിയിച്ച് കേന്ദ്രം. എന്നാൽ നിലവിൽ ഇപ്പോൾ ഉൾപ്പെടുത്തില്ല എങ്കിലും സമീപ ഭാവിയിൽ ഇതും ജിഎസ് ടിയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
മാത്രമല്ല ഇത് സംബന്ധിച്ച് കൂടുതല്‍ സമയം ചോദിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കേരള ഹൈക്കോടതിക്ക് നല്‍കുന്ന മറുപടി ജി.എസ്.ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ലക്‌നൗവിൽ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുക.
പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ആറാഴ്ചക്കകം മറുപടി നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. എന്നാൽ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
വില കുറക്കാനാണ് ഇവ ജി.എസ്.ടിക്ക് കീഴിലാക്കുന്നത്. എന്നാല്‍, കേന്ദ്രം സെസ് കുറച്ചാല്‍ വില കുറയുമെന്നും പകരം ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്. ജി.എസ്.ടി.യില്‍ പരമാവധി 28 ശതമാനം നികുതി ഏര്‍പ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങള്‍ക്കു ലഭിക്കൂ.
ഇപ്പോള്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാല്‍ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.
അതേസമയം ജി എസ് ടി യിൽ ഉൾപ്പെടുത്തിയിൽ 20,മുതൽ 30 രൂപ വരെ ലിറ്ററിന് കുറാനുള്ള സാധ്യതയാണ് മുന്നിൽ കാണുന്നത്. എന്നാൽ കേരളത്തിന് കിട്ടുന്ന വിഹിതത്തിൽ നിന്ന് 6000 കോടിയോളം നഷ്ടം സംഭവിക്കും എന്ന ആശങ്ക കൊണഅടാണ് കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ ഇതിന് സമ്മതിക്കാത്തത്.
കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികള്‍ ആണ് കൗണ്‍സില്‍ അംഗമായിട്ടുള്ളത്. വരുമാനത്തിന്‍റെ നട്ടെല്ലായ ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുകയാണ്.
കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലുണ്ട്. അത് കൂടാതെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് പ്രധാനമന്ത്രി മോദിയുടെ പിറന്നാളഅ ദിനത്തിലാണ് എന്നത് വലിയ പ്രത്യേകതയാണ്. അങ്ങനെയാണെങ്കിൽ ഇന്നത്തെ ദിവസം വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.