Connect with us

Hi, what are you looking for?

Exclusive

യുദ്ധത്തിന് കളമൊരുങ്ങുന്നു ചൈനയും അമേരിക്കയും നേർക്ക് നേർ

ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും ഏറ്റു മുട്ടുന്നു. അമേരിക്കയെ ആക്രമിക്കാനായി ചൈന കപ്പലുകൾ അമേരിക്കൻ തീരത്തേക്ക് അയച്ചു എന്ന വാർത്തകൾ പുറത്തെത്തുന്നുണ്ട്. ചൈനയുടെ ഈ നീക്കത്തിന് പിന്നിൽ അമേരിക്കയും ബ്രിട്ടനും ആസ്ട്രേലിയയും ചേര്‍ന്നുണ്ടാക്കിയ പുതിയ ഓക്കസ് ത്രിരാഷ്ട്ര സഖ്യമാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ . ഈ കൂട്ട് കെട്ട് ചൈനെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട് അത് കൊണ്ട് തന്നെയാണ് അലാസ്കൻ തീരത്തേക്ക് യുദ്ധക്കപ്പലുകൾ ചൈന അയച്ചിരിക്കുന്നത്. ഒരു മിസൈല്‍ ക്ര്യുയിസര്‍, ഒരു മിസൈല്‍ ഡിസ്ട്രോയര്‍, ഒരു രഹസ്യാന്വേഷണ സംവിധാനങ്ങള്‍ ഉള്ള കപ്പല്‍, ഒരു സാധാരണ കപ്പല്‍ എന്നിവയാണ് അലാസ്‌കന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.

അമേരിക്കയുടേ തെക്കന്‍ ചൈനക്കടലുമായി ബന്ധപ്പെട്ട് എടുത്ത നടപടിക്ക് പ്രതികരണമായി ഹവായ് കടലിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കും എന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമത്തിലൂടെ ഭീഷണി മുഴക്കിയതിനു തൊട്ടുപിന്നാലെയാണ് കപ്പലുകള്‍ യാത്ര തിരിച്ചത്. ചൈനീസ് കപ്പലുകള്‍ കരീബിയന്‍ കടലില്‍ പ്രവേശിക്കുമ്പോഴും സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഹു സിജിന്‍ പറഞ്ഞു. ചൈനീസ് നേവി നിലവില്‍ വരുന്നതിനു മുന്‍പേ അമേരിക്ക ഈ അവകാശം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിനോട് അമേരിക്കയുടെ പ്രതികരിച്ചത്.

മാത്രമല്ല കഴിഞ്ഞ ചില വര്‍ഷങ്ങളിലും ചൈനയുടെ ചാരക്കപ്പലുകള്‍ ഹാവായിലും ഗുവാമിലും എത്തിയതായും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. കൂടാതെ , അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് അമേരിക്കന്‍ നാവിക സേന ലോകം ചുറ്റുന്നതെന്നും അമേരിക്ക അവകാശപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരമുള്ള സ്വതന്ത്ര സമുദ്ര സഞ്ചാരത്തിനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്നും അമേരിക്കന്‍ വക്താവ് പറഞ്ഞു.

അലാസ്‌കയോട് അടുത്ത് ബേറിങ് കടലിലൂടെ കടന്നുപോകുന്ന ചൈനീസ് കപ്പലുകള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഇതില്‍ ഒരു 055 നാന്‍ചാംഗ് ഡിസ്ട്രോയറും ഉള്ളതായി അമേരിക്കന്‍ നേവി കണ്ടെത്തിയിട്ടുണ്ട്. യു. എസ് തീരസംരക്ഷണ സേന ചൈനീസ് കപ്പലുകളുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. മാത്രമല്ല, അമേരിക്കന്‍ തീരങ്ങളില്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

അതേസമയം തര്‍ക്കത്തിലിരിക്കുന്ന സെന്‍കാക്കു ദ്വീപില്‍ പ്രവേശിക്കുവാന്‍ ചൈന ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. ചൈനയില്‍ ഡിയാഹു എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദ്വീപ് ജപ്പാന്റെ പരമാധികാരത്തിന്‍ കീഴിലുള്ള പ്രദേശമാണെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. ബെയ്ജിങ് അനാവശ്യമായ പ്രകോപനം ഉണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചൈനക്കെതിരായ പുതിയ ത്രിരാഷ്ട്ര സഖ്യത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. തെയ്വാനാണ് മറ്റൊന്ന്.

അടുത്തകാലത്തായി ചൈനീസ് നാവികസേന ഈ ദ്വീപിനടുത്തുള്ള കടലില്‍ സജീവമാണ്. ഇതുകാരണം പല ഒറ്റപ്പെട്ട ദ്വീപുകളിലും ജപ്പാന്‍ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എഫ് – 35 ഫൈറ്റര്‍ ജെറ്റ് ഉള്‍പ്പടേയുള്ള യുദ്ധ സജ്ജീകരണങ്ങളാണ് ജപ്പാന്‍ മിക്ക ദ്വീപുകളിലും വിന്യസിച്ചിട്ടുള്ളത്. ആള്‍ത്താമസമില്ലാത്ത ഈ ദ്വീപു സമൂഹം നിലവില്‍ ജപ്പാന്റെ കൈവശമാണെങ്കിലും ഇതിനുമേല്‍ ചൈന അവകാശവാദം ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ടോക്കിയോയില്‍ നിന്നും 1200 മൈല്‍ തെക്ക് പടിഞ്ഞാറ് മാറിക്കിടക്കുന്ന ഈ ദ്വീപില്‍ നിന്നും ചൈനീസ് നഗരമായ ഷാങ്ങ്ഹായിലേക്ക് പക്ഷെ 400 മൈലില്‍ താഴെ ദൂരം മാത്രമേയുള്ളു.

മത്സ്യസമ്പത്തും അതുപോലെ സുപ്രധാന കപ്പല്‍ പാതകളോടുള്ള സാമീപ്യവും ഈ ദ്വീപുകളുടെ സാമ്പത്തിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇതാണ് ഇരു രാഷ്ട്രങ്ങളും ദ്വീപിനായി തര്‍ക്കത്തിലേര്‍പ്പെടാന്‍ കാരണമാകുന്നത്. മാത്രമല്ല, ഇതിനോട് ചേര്‍ന്നുള്ള ഭാഗത്ത് എണ്ണ നിക്ഷേപവും നല്ലതോതിലുണ്ട്.

ചൈനീസ് കപ്പലുകള്‍ അലാസ്‌കന്‍ തീരത്തേക്ക് യാത്രതിരിച്ചതും ജാപ്പനീസ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പും ഈ മേഖലയിലെ പ്രതിസന്ധിക്ക് ആഴം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യം വെച്ച്‌ രൂപീകരിച്ച ത്രിരാഷ്ട്ര സഖ്യം ചൈനയെ ആശങ്കപ്പെടുത്തുന്നു എന്നാണ് നിരീക്ഷകര്‍ പറയുന്നത്. അതേസമയം ജപ്പാന്‍ ഉള്‍പ്പടെ ഈ മേഖലയിലെ മറ്റു രാജ്യങ്ങള്‍ ഈ സഖ്യത്തിന്റെ രൂപീകരണത്തില്‍ സന്തോഷിക്കുന്നുമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...