ഈ നൂറ്റാണ്ട് ചൈനയുടേത്, ചൈനയുടെ വിദേശകാര്യ -സാമ്പതാമ്പത്തിക നയങ്ങള്‍ ലോകത്തെ നയിക്കും തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി തൃശൂർ കേരളവർമ്മ കോളേജിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരുന്നു, ഇതിന്റെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു, കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചൈനീസ് സർക്കാരിനെ പ്രകീർത്തിക്കുകയും ചെയ്യുന്ന തികച്ചും രാജ്യ വിരുദ്ധമായ പരിപാടിയാണ് ഈ പ്രഭാഷണ പരമ്പര, ഇത് അക്കാദമിക് പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയതു എങ്ങനെ എന്നാണു രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക, കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗവും ചിന്ത പുബ്ലിഷേഴ്‌സും ചേർന്നാണ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. എന്നാൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഭൂരിപക്ഷം അധ്യാപകരും ഇതിനു എതിരാണ് എന്നാണു പുറത്തു വരുന്ന വിവരങ്ങൾ.
കോളേജ് പ്രിൻസിപ്പലും ആദ്യം പരിപാടിയോട് വിയോജിക്കുകയാണ് ചെയ്തത് എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഭർത്താവും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ വിജയരാഘവൻ പ്രിൻസിപ്പലിനെ നേരിട്ട് വിളിച്ചു പരിപാടി നടത്തണം എന്ന് ആവശ്യപ്പെടുകയായിരുന്നു. അതായത് സിപിഎം ന്റെ സംസ്ഥാന സെക്രട്ടറി, മുൻപ് പിണറായി വിജയൻ ഇരുന്ന സീറ്റിൽ ഇരിക്കുന്ന മഹാൻ, അയാൾ ആണ് ഇന്ത്യയെ അപമാനിക്കുന്നതിനു ചൈനയെ പ്രകീർത്തിക്കുന്നതിനും വേണ്ടി ഇത്തരം ഒരു പ്രഭാഷണ പരമ്പര കേററ വർമ്മ കോളേജിൽ നടത്തണം എന്ന് നേരിട് വിളിച്ചു ആവശ്യപ്പെട്ടിരിക്കുന്നത്. പരിപാടിക്ക് മുൻകൈ എടുത്ത പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ പല തവണ ചൈനയിൽ സന്ദർശനം നടത്തിയിട്ടുള്ള ആൾ ആണ്, ഇയാൾക്ക് ചൈനയുമായി ഏതു തരത്തിൽ ഉള്ള ബന്ധമാണെന്ന സംശയം നിലനിൽക്കുന്നുണ്ട്, ചൈനയിൽ നിന്നും എന്തെങ്കിലും തരത്തിൽ സാമ്പത്തിക സഹായം കൈപ്പറ്റിയാണോ ഇയാൾ ഈ പരിപാടിക്ക് നേതൃത്വം വഹിക്കുന്നത് എന്നതും പരിശോധിക്കുന്നുണ്ട്. പ്രഭാഷണ പരമ്പര ഉടൻ നിർത്തി വെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎം ചൈനക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നും സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ചൈനീസ് അഗെന്റ്റ് ആണെന്നും ബിജെപി ആരോപിച്ചു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പണം വാങ്ങി അവർക്കു വേണ്ടി പ്രചാര വേല നടത്തുന്നത് ദേശദ്രോഹമാണ് , ചൈനയുടെ പി ആർ വർക്ക് ആണ് യഥാർത്ഥ ചൈനയെ അറിയിക്കാൻ എന്ന പേരിൽ കേരളവർമ്മയിൽ നടക്കുന്നത് എന്നും ബിജെപി ആരോപിച്ചു മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് അറിയാതെയും ഡിപ്പാർട്മെന്റിലെ മറ്റു അധ്യാപകരുടെ എതിർപ്പ് വകവെക്കാതെയും കോളേജിൽ ചൈനീസ് ചാരന്മാർ നടത്തുന്ന പ്രചാര വേല പ്രതിഷേധാർഹമാണ്, പരിപാടിയുടെ സംഘാടകൻ പ്രൊഫസർ പ്രമോദ് എസ എഫ് ഐ നേതാവായിരുന്ന ആൾ ആണ്, ചൈനയുടെ ഇന്ത്യ വിരുദ്ധ നിലപാടിൽ ഇന്ത്യ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ചൈനയുടെ പണം വാങ്ങി മുഖം മിനുക്കൽ നടക്കുന്നത് , സിപിഎം പിന്തുണയോടെയുള്ള ചാരപ്രവർത്തനത്തെ കുറിച്ച് കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും അന്വേഷിക്കണം എന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു