രാജ്യത്തു ഭീകരാക്രമണ പദ്ധതിയുമായി വന്ന ആര് കൊടും ഭീകരരെ ഡൽഹി പോലീസ് പിടികൂടി. ഇവരിൽ നിന്നും വാൻ ആയുധ ശേഖരവും പിടികൂടി, ഉത്തർപ്രദേശ് മഹാരാഷ്ട്ര ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത് , ഡൽഹയിലും മറ്റു സംസ്ഥാനങ്ങളിലും വാൻ സ്‌ഫോടനങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു എന്നാണു ഡൽഹി പോലീസ് നൽകുന്ന വിവരങ്ങൾ. ഡൽഹി പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് വാൻ അപകടത്തിൽ നിന്നും ഇന്ത്യ രക്ഷപ്പെട്ടത്, പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ചവരാണ് പിടിക്കപ്പെട്ടവർ എന്നാണു വരുന്ന വിവരങ്ങൾ.
2 പുരുഷന്മാർ ഉൾപ്പെട ആറു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വാതുക്കളും പിടിച്ചെടുത്തതായി സ്പെഷ്യൽ സെൽ ഡി ജി പി അറിയിച്ചു. ഉത്തർപ്രദേശ് ഡൽഹി മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വ്യത്യസ്തമായി നടത്തിയ റെയ്‌ഡിൽ ആണ് ഇവർ പിടിക്കപ്പെട്ടത്, പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവർ ഈ ഭീകരരിൽ ഉണ്ട്, സ്വാതന്ത്ര്യ ദിനം ലക്ഷ്യവശം വെച്ച് ഭീകരർ ഇന്ത്യയിൽ കയറിയിരുന്നു , എന്നാൽ നിരവധി പേരെ പോലീസും മിലിട്ടറിയും ചേർന്ന് പിടികൂടിയിരുന്നു, അവരിൽ ഉൾപ്പെടുന്ന സംഘങ്ങൾ തന്നെ ആണോ ഇതെന്നും അന്വേഷിച്ചു വരികയാണ്. രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താൻ ആണൈ ഇവർ പദ്ധതി ഇട്ടിരുന്നത്. ആ പദ്ധതി നടപ്പിലാക്കാൻ വേണ്ടി വന്നവരാണിവർ.
ഇവരുടെ സംഘത്തിൽ ഇനിയും ആളുകൾ ഉണ്ടോ, അവർ എവിടെയൊക്കെ ആണ് ഉള്ളത് എന്നീ വിവരങ്ങൾ പോലീസ് ചോദ്യം ചെയ്യലിൽ തെളിയാൻ ഉണ്ട്. ആയുധനങ്ങൾക്കു പുറമെ മൊബൈലുകൾ സിം കാർഡുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാൻ ചൈന തുടങ്ങിയ രാജ്യങ്ങളുടെ ആക്രമണങ്ങൾക്കു പുറമേനിപ്പൊ അഫ്ഗാനിസ്ഥാനും എന്നത് ഇന്ത്യയുടെ ആശങ്ക വര്ധിപ്പിച്ചീട്ടുണ്ട്, ഇന്ത്യയെ ആക്രമിക്കാൻ പദ്ധതി ഇടുന്ന നിരവധി ഗ്രൂപ്പുകൾ ഉണ്ട് അഫ്ഗാനിസ്ഥാനിൽ എന്ന വിവരങ്ങൾ പേറാതെ പുറത്തു വന്നിരുന്നു , പുതിയ അഫ്ഗാൻ സർക്കാരിൽ തന്നെ ആഭ്യന്തരവും പ്രതിരോധവും കയ്യാളുന്നവർ തന്നെ ഇന്ത്യയുടെ ശത്രുക്കൾ ആണ്. കശ്മീർ ലക്ഷ്യമിടുന്ന ജെയ്ഷ് എ മുഹമ്മദ്, ഐസിസ് തുടിങ്ങിയ നിരവധി തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്, ഇവരെല്ലാം ഏതുനിമിഷവും ഇന്ത്യക്കു ഭീഷണിയാകാം എന്നത് ഇന്ത്യക്കും അറിയാം അതിനാൽ തന്നെ ഇന്ത്യ ഗൗരവമായി തന്നെ ഈ വിഷയത്തെ കാണുന്നുണ്ട്.
ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പ്രയാഗ് രാജ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഭീകരാക്രമണങ്ങളും കൊലപാതകങ്ങളും നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആക്രമണം നടത്താനും ഗൂഢാലോചന നടന്നിരുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒസാമ, ജാവേദ് എന്നിവരാണ് പിടിയിലായത്. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല