Connect with us

Hi, what are you looking for?

Exclusive

ഇത്രയും ഉപദേശകരുണ്ടായിട്ട് പിണറായി കേട്ടിട്ടില്ലേ നാർകോട്ടിക് ജിഹാദിനെക്കുറിച്ച് വിമർശനവുമായി ദീപിക

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാല ബിഷപ്പിനെ അനുകൂലിച്ച് ദീപികയില്‍ വീണ്ടും ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ലേഖനം പുറത്തെത്തിയിരിക്കുന്നത്. മാത്രമല്ല ലേഖനത്തിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമര്‍ശനവുമുണ്ട്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. മുസ്‌ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണി കൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ മാണി തുറന്നുപറയേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി.തോമസ് എം.എല്‍.എ എന്നിവര്‍ക്കും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവാണെന്ന് മറക്കരുത്. ചരിത്ര സത്യങ്ങള്‍ പോലും പറയാന്‍ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി.ടി.തോമസും കോണ്‍ഗ്രസും വ്യക്തമാക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട മുന്നണിയുടെ അഭിപ്രായമാകണം സതീശന്‍ പറയേണ്ടത്. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സത്യമെന്ന് ആവര്‍ത്തിക്കുകയാണ് ലേഖനം. ലൗ ജിഹാദ് ഇല്ലെന്ന് വാദിക്കുന്നവരോട് അഫ്ഗാനിസ്ഥാനിലെ ജയിലിൽ എങ്ങനെ ഒരു സോണിയ സെബാസ്റ്റ്യനും മെറിൻ ജേക്കബും എത്തി എന്ന് ചോദിച്ചാൽ മതസൗഹാർദം തകർക്കരുതെന്ന് പറഞ്ഞാലെങ്ങനെ ശരിയാകുമെന്നും ലേഖനത്തില്‍ പറയുന്നു.

പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടാണ്​ ദീപിക ദിനപത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗം എഴുതിയിരുന്നു. ദീപികയില്‍ ബിഷപ്പിന്‍റെ വിവാദ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം ബിഷപ്പിനെ പിന്തുണച്ചു കൊണ്ടും നിരവധി പേർ രം​ഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരൻ, ജനപക്ഷം നേതാവ് പി സി ജോർജ്, തുടങ്ങിയവർ ബിഷപ്പിനെ അനുകൂലിച്ച് രം​ഗത്തെത്തിയിരുന്നു.

മുൻ എം.എൽ. എ ദീപക് സാഠേയെയും ലേഖനം വിമർശിക്കുന്നുണ്ട്. പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺ​ഗ്രസുകാരെ വിമർശിക്കാൻ കെ.എസ്. ശബരിനാഥ് അടക്കമുള്ളവർ തിടുക്കം കൂട്ടി. പാലായിലെ യൂത്ത് കോൺ​ഗ്രസുകാരെ ശബരിനാഥിന് അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം. പാലായിലെ കോൺ​ഗ്രസുകാരെ പുറത്താക്കിയാൽ അവർക്ക് ഒന്നുമില്ലെന്നുംൻഎന്നാൽ കോൺ​ഗ്രസുകാർക്ക് ഏറെ ഉണ്ടാകുമെന്നും ലേഖനം മുന്നറിയിപ്പ് നൽകുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...