ലോകത്തിനു തന്നെ ഭീഷണിയായ താലിബാൻ ഭീകരവാദികളുടെ നേതൃത്വത്തിൽ സ്വന്തമായ ഭരണകൂടം ഉണ്ടാക്കാൻ പോകുന്ന താലിബാനെ തീർത്തു കെട്ടാനുള്ള പദ്ധതികളുടെ ആസൂത്രണം ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്നു, സുരക്ഷാ ചുമതലയുള്ള ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം തലവൻ അജിത് ഡോവലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ അമേരിക്കൻ ചാര സംഘടനയായ സി ഐ എ യുടെ തലവൻ വില്യം ബെൻസ് , റഷ്യൻ രഹസ്യാൻസ്വെഷണ ഏജൻസി തലവൻ നിക്കോളാസ് പെട്രോഷ്യയുമായാണ് പങ്കെടുത്തിരുന്നത്. വളരെ പ്രധാനപ്പെട്ട ചർച്ചയാണ് ഇത് എന്നാണു നിരീക്ഷകർ വെളിപ്പെടുത്തുന്നത്, അഫ്ഗാനിസ്ഥാൻ തന്നെ ആണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ചർച്ചാ വിഷയം, കാരണം അഫ്ഗാനിൽ പുതിയ ഭരണകൂടം ചുമതലയേൽക്കുമ്പോൾ ആഭ്യന്തരവും പ്രതിരോധവും കൈകാര്യം ചെയ്യാൻ ഹഖാനി ഗ്രൂപ്പ് തന്നെ ആണ് നേതൃത്വത്തിൽ ഉള്ളത് എന്നത് ഏറ്റവും പ്രധാന ഭീഷണിയായി മാറുക ഇന്ത്യക്കുതന്നെ ആണ് ,
കാരണം ഇന്ത്യയുമായി കടുത്ത ശത്രുത പുലർത്തുന്ന ഭീകര സംഘടനയാണ് ഹഖാനി ഗ്രൂപ്പ്, ഇവരുടെ പ്രധാന സപ്പോർട് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ എസ ഐ ആണ് എന്നതാണ് ഇന്ത്യയെ കൂടുതൽ ശ്രദ്ധ ഈ വിഷയത്തിലേക്കു കൊടുക്കാൻ നിര്ബന്ധിതർ ആക്കിയിരിക്കുന്നത് . ഇന്ത്യയിൽ അടക്കം ലോകത്തു എവിടെയുമുള്ള മുസ്ലിങ്ങളുടെ വിഷയങ്ങളിൽ തങ്ങൾ ഇടപെടും എന്ന് അവർ മുന്നറിയിപ്പ് നൽകി കഴിഞ്ഞതാണ്, അതിൽ തന്നെ കാശ്മീരിൽ ഇടപെടും എന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിനു വേണ്ട എല്ലാ സഹായവും പാകിസ്ഥാൻ ചെയ്തുകൊടുക്കും എന്നുള്ള വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്നുണ്ട്, അഫ്ഗാനിസ്ഥാൻ താലിബാൻ ഭരിക്കുമ്പോൾ സ്വാഭാവികമായും അവർക്കുള്ള വെള്ളവും വളവും നൽകുന്നത് അൽ ഖൊയ്‌ദയും ഐ എസ ഐ എസ സംഘടനകളും ആകും എന്നതും ഉറപ്പാണ്,
അൽ ഖൊയ്‌ദ വീണ്ടും അഫ്ഗാൻ മണ്ണിൽ ശക്തി പ്രാപിച്ചാൽ അമേരിക്കയെയും റഷ്യയെയും ഇത് ബാധിക്കും, അമേരിക്കയെ അവരുടെ മണ്ണിൽ അക്രമിച്ചവരാണ് അൽഖൊയ്‌ദ അതിനാൽ തന്നെ അൽ ഖൊയ്‌ദയുടെയും റഷ്യക്ക് ഭീഷണി ആയേക്കാവുന്ന ഐ എസ ഐ എസ്സിന്റെയും വളർച്ചയും തടയേണ്ടതുണ്ട്, അതിനാൽ തന്നെ ഈ വിഷയം ഗൗരവമായ ചർച്ചക്കെടുത്തിരിക്കുകയാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അമേരിക്കയും റഷ്യയും . സാധാരണ സംഭവിക്കാത്ത ഒരു പുതിയ കൂട്ടുകെട്ടാണ് ഇന്ത്യ അമേരിക്ക റഷ്യ എന്നത്, അതിനാൽ തന്നെ ഈ ചർച്ചക്ക് കൂടുതൽ ഗൗരവം ഉള്ളതാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷവർ വിലയിരുത്തുന്നത്. താലിബാൻ അഫ്‌ഗാനിൽ ശക്തിപ്രാപിച്ചാൽ ലോകത്തിനു മുഴുവൻ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങൾ ആയി അഫ്‌ഗാനിസ്ഥാനും പാക്കിസ്ഥാനും മാറും ,
ഇതൊക്കെ ഇവർ ലോകത്തിനു മുഴുവൻ ഭീഷണി ആയി മാറുകയും ചെയ്യും എന്ന് ഉറപ്പാണ്. അതിനാൽ തന്നെ താലിബാന്റെ വിഷയത്തിൽ എന്ത് നടപടി സ്വീകരിക്കണം എന്നുള്ള ഡൽഹിയിലെ ഇ ചർച്ച അതി നിർണ്ണായകമാണ്