Connect with us

Hi, what are you looking for?

Exclusive

ഇഡിയെത്തിയാല്‍ പിണറായിയുടെ ആപ്പീസ് പൂട്ടും, ക്ഷണിക്കേണ്ടെന്ന് വിജയരാഘവന്‍

എ.ആര്‍. നഗര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കുഞ്ഞാലിക്കുട്ടിയുടെ പേരില്‍ ഇഡിയെ കൊണ്ടുവന്ന് വീണ്ടും സഹകരണ ബാങ്ക് പരിശോധിപ്പിച്ചാല്‍ പിണറായി സര്‍ക്കാരിന്റെ മൊത്തം തട്ടിപ്പുകള്‍ പുറത്താകുമെന്നുള്ള ഭയം സിപിഎമ്മിനുണ്ട്. അതിന്റെ തെളിവാണ് കെടി ജലീലിനെതിരെയുള്ള സിപിഎം നേതാക്കളുടെ അതൃപ്തിയെന്നാണ് ഉയരുന്ന വിമര്‍ശനം.

നൈസായി മുഖ്യമന്ത്രി കെടി ജലീലിനെ തള്ളിയപ്പോള്‍ പിന്നാലെ ഓരോ ആളും രംഗത്തുവന്നുതുടങ്ങി. മുഖ്യമന്ത്രിയുടെ പോലീസ് മാത്രം അന്വേഷിച്ചാല്‍ മതിയെന്നുള്ള നിലപാടില്‍ തന്നെ മുഖ്യന്റെ തന്ത്രമുണ്ടെന്നുള്ളതില്‍ സംശയമില്ല. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യംവെയ്ക്കുന്നത് ശരിയല്ലെന്നും സഹകരണബാങ്കിലേക്ക് ഇ.ഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേതെന്നാണ് വിജയരാഘവന്‍ പറഞ്ഞത്.

പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശവും നല്‍കി. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശ്വാസ്യത വേണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ല. അതിന് വിശ്വാസ്യത നല്‍കലല്ല തന്റെ പണിയെന്നും വിജയരാഘവന്‍ പറയുന്നു.

ജലീലിനെ ഇ.ഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇ.ഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ട്. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തതുമാണ്. കോടതി സ്റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം, സഹകരണ ബാങ്കുകളിലെ പണ ഇടപാടുകള്‍ ഇഡി അന്വേഷിക്കണമെന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി രംഗത്തെത്തി. മുഖ്യമന്ത്രി ഇഡിയെ ഭയപ്പെടുകയാണ്. ഇഡി അന്വേഷിച്ചാല്‍ കോടികളുടെ തട്ടിപ്പ് പുറത്തുവരും എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ഭയമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍.

തട്ടിപ്പ് നടന്നിട്ടുണ്ടങ്കില്‍ കണ്ടെത്താനുള്ള സുതാര്യമായ അഭിപ്രായമാണ് മുഖ്യമന്ത്രി നടത്തേണ്ടത്. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. അന്ന് ഇതിനെ മന്ത്രിസഭയില്‍ ഇരുന്ന് കൊണ്ട് എതിര്‍ത്ത ജലീല്‍ ഇന്ന് ബി.ജെ.പിയുടെ വാദം ശരിവെക്കുന്നു. കുഞ്ഞാലികുട്ടിക്കെതിരേ ഉയര്‍ത്തിയ വാദത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടങ്കില്‍ അന്ന് ബി.ജെ.പി ഉയര്‍ത്തിയ ആവശ്യം ശരിയായിരുന്നു എന്ന് പറയാന്‍ ജലീല്‍ തയ്യാറാകണമെന്നും ബി.ഗോപാലകൃഷ്ണന്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...