കോൺഗ്രസിലെ തമ്മിലടിയെ തുടർന്ന് പാർട്ടിയിലെ രണ്ട് ഗ്രൂപ്പിലെയും പ്രമുഖ നേതാക്കൻമാരായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നായ കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. കോട്ടയം ഡി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ഉമ്മൻചാണ്ടിക്ക് വേണ്ടി ചെന്നിത്തല ആശംസയും അറിച്ചു. മാത്രല്ല താനും ഉമ്മൻ ചാണ്ടിയും ഇനി ഒരറ്റ രാഷ്ട്രീയ മനസ്സും ശരീരവുമായിരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രഖ്യാപനം.
എന്നാൽ ഉമ്മൻ ചാണ്ടിയെ മറയാക്കി ചെന്നിത്തല രാഷ്ട്രീയ നാടകം കളിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെയുള്ളവർ പറഞ്ഞത്. കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാം എന്നിരിക്കെ അതിന് ശ്രമിക്കാതെ തർക്കത്തിന് ആക്കം കൂട്ടുന്ന പ്രവണതയാണഅ ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. താൻ കോൺഗ്രസിന്റെ നാലണ മെമ്പറാണെന്നും ഉമ്മൻചാണ്ടിയെ പരിഗണിക്കണം എന്നൊക്കെ പറഞ്ഞത് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയെ വിമർശിച്ച് തിരുവഞ്ചൂർ എത്തിയത്.
ഉമ്മന്‍ചാണ്ടിയെ മറയാക്കി പുറകില്‍ നിന്ന് കളിക്കരുതെന്നായിരുന്നു രമേശ് ചെന്നിത്തലക്കുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്നറിയിപ്പ്. എന്നാൽ അതിന് മറുപടിയുമായി ഇപ്പോൾ ഉമ്മന്‍ചാണ്ടി തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്നലെ കോട്ടയത്ത് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകള്‍ ഒന്നും തള്ളാതെ പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്റെ മറ പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്ക് ആവശ്യമില്ലെന്ന് പറഞ്ഞു. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവാണ് ചെന്നിത്തലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കെ പി സി സി നേതൃത്വം ചര്‍ച്ചക്ക് തയ്യാറായല്‍ ചര്‍ച്ച നടക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ടി സിദ്ദീഖ് അടക്കമുള്ളവര്‍ നടത്തിയ പ്രതികരണത്തിന് ഒരു മറുപടിയും പറയാതെ ചിരിച്ച് ഒഴിവാക്കുകയായിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചെങ്കിലും മൗനം മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.