കഴിഞ്ഞ ദിവസം ലോക മനസാക്ഷിയെ ഞെട്ടിച്ച കാബൂളിൽ ചാവേർ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. തിരിച്ചടിക്കും എന്ന കാര്യം ആക്രമണം നടന്നതിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അഫ്‍ഗാനിസ്ഥാനിലെ ഐഎസ് ശക്തിക്രേന്ദ്രങ്ങളിലാണ് അമേരിക്ക വ്യോമാക്രമണം നടത്തിയിരിക്കുന്നത്. കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതിയ നന്‍ഗന്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചതായാണ് വിവരം. ഡ്രോണ്‍ ആക്രമണം നടത്തിയതായും ലക്ഷ്യം കൈവരിച്ചുവെന്നും പെന്‍റഗണ്‍ സ്ഥിരീകരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്.
കാബൂളിലെ ചാവേർ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന സൂചനകൾ ഇതിനോടകം പുറത്തെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ എസ് സംഘടന ഏറ്റെടുതക്കുകയും ചെയ്തിരുന്നു. എന്നിട്ടും പാക്കിസ്ഥാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയുണ്ടായിരുന്നു. യു എസ് മറീനു നേരെ നടന്ന ഈ ദശകത്തിലെ ഏറ്റവും വലിയ ആക്രമണമായിരുന്നു കഴിഞ്ഞ ദിവസം കാബൂളിൽ നടന്നത്. മാത്രമല്ല ആക്രമണത്തെ തുടർന്ന് വളരെ വികാരദീനയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചത്. ആക്രമണം ഏത് രീതിയിൽ നടത്തണമെന്നും അത് എപ്പോൾ ഏങ്ങനെ വേണമെന്നും ഞങ്ങൾ തീരുമാനിക്കും എന്നായിരുന്നു ജോ ബൈഡന്റെ വാക്കുകൾ.
അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. മോർച്ചറികൾ നിറഞ്ഞതോടെ, ആശുപത്രി വരാന്തകളിലാണ് ഇപ്പോൾ മൃതദേഹം കിടത്തുന്നത്.
വിമാനത്താവളത്തിന് പുറത്ത് ഇരട്ടസ്ഫോടനം ഉണ്ടായിട്ടില്ലെന്നും, ഒരു ചാവേർ ആക്രമണം മാത്രമാണ് നടന്നതെന്നും അമേരിക്ക തിരുത്തി. വിമാനത്താവളം ഇപ്പോഴും ആക്രണ ഭീഷണി നേരിടുന്നു എന്ന് പെന്‍റഗണ ആവർത്തിച്ചു. വിമാനത്താവളത്തിന് പുറത്ത്, ആയുധമേന്തിയ താലിബാൻകാർ സുരക്ഷ കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ വിമാനത്താവളത്തിന്‍റെ സുരക്ഷ, താലിബാൻ ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾ അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.