കേരളത്തിൽ കോവിഡ് നിരക്ക് കൂടുമ്പോഴും മുങ്ങിയ കപ്പലിന്റെ കപ്പിത്താനായ പിണറായിക്കും ലോകതോൽവിയായ ആരോഗ്യമന്ത്രി വീണാ ജോർജിനും അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഒരു കുറവുമില്ല. ഇന്ത്യയിലെ കോവിഡ് കേസുകളിലെ 70 ശതമാനവും സ്ഥിരീകരിക്കുന്നത് കേരളത്തിലാണഅ എന്നിട്ടും പിണറായി വിജയൻ പറഞ്ഞത് നിങ്ങളെല്ലാവരും കേട്ടതല്ലേ… കേരളത്തിന്റെ കോവിഡ് പ്രതിരോധം പാളിയിട്ടില്ല. കേരളത്തെ അല്ലെങ്കിൽ പിന്നെ ഏത് സംസ്ഥാനത്തെയാണ് മാതൃക ആക്കേണ്ടത്.. എന്തൊരു തള്ളായിരുന്നു പിണറായി വിജയൻ നടത്തിയത്.
രണ്ടാം തരംഗത്തിൽ കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവ് ആശങ്ക ജനകമെന്ന് പ്രചരിപ്പിച്ച് ചിലർ ആശങ്ക കുഴപ്പം ഉണ്ടാക്കുകയാണു പോലു മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് ജന വികാരം സർക്കാറിനെതിരായി നിർത്താൻ വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ കണ്ട് പിടിത്തം. എന്നാൽ ഒന്നു പറഞ്ഞോട്ടെ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് എല്ലാവരും വായിൽ തോന്നിയത് പറയുന്നതല്ല മറിച്ച കൃത്യമായി രേഖകളോടു കൂടി തന്നെയാണ് പിണറായി സർക്കാറിന്റെ തെറ്റുകൾ ചൂണ്ടികാട്ടുന്നത്.
സർക്കാറിന്റെ 100 ദിനത്തിലായിരുന്നു പിണറായി വിജയന്റെ ഒരു ഉളുപ്പുമില്ലാത്ത ന്യായീകരണം. പാളിച്ചകളും വീഴ്ച്ചകളും സംഭവിച്ചിട്ടുണ്ട് എന്ന് മലയാളികൾക്ക് നന്നായി ബോധ്യപ്പെട്ട കാര്യമാണ് അത് തുറന്ന് സമ്മതിക്കാതെ ന്യായികരിക്കുന്ന പിണറായി വിജയൻ ഇത്തിരിയൊന്നുമല്ല നല്ല തൊലിക്കട്ടിയുള്ള മനുഷ്യൻ തന്നെ. പിന്നെ ചോദിച്ച ചോദ്യം കേരളത്തിന്റെ മാതൃക തെറ്റാണെങ്കിൽ പിന്നെ ഏത് സ്വീകരിക്കണമെന്ന്. മിസ്റ്റർ മുഖ്യമന്ത്രി താങ്കൾ ഒന്ന് കണ്ണു തുറന്ന് നോക്കുന്നത് നല്ലതാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളെല്ലാം കോവിഡിൽ നിന്ന് മുക്തി നേടിയെ പതിയെ ഉയർന്നു വരാൻ ശ്രമിക്കുകയാണ് അത് കണ്ടു കൊണ്ട് നമ്മൾ ഇന്നും കുഴിയിൽ തന്നെയാണ് കിടക്കുന്നത്. അതുകൊണ്ടാണല്ലോ വീണ്ടും ഞായറാഴ്ച്ച ലോക്ക്ഡൗണിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നത്.
കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ ഏറെ കഷ്ടതകൾ അനുഭവിച്ച ഒരു സംസ്ഥാനമായിരുന്നു ഡൽഹി. ഡൽഹിയുടെ ഇന്നത്തെ സ്ഥിതി എന്താണെന്ന് പിണറായി വിജയന് അറിയാമോ ? അവിടെ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ എട്ട് മുതലും ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ഒന്നിനും ആരംഭിക്കും. വിദ്ഗധ സമിതി റിപ്പോർട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സ്കൂളുകള്‍ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്ലാസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് വീണ്ടും വ്യാപിച്ചതോടെ ക്ലാസുകള്‍ നിര്‍ത്തിവെയ്ക്കുക ആയിരുന്നു.
കേട്ടല്ലോ അവിടെ സ്കൂളുകള തുറക്കുമ്പോൾ ഇവിടെ എല്ലാം പൂട്ടി കെട്ടാനാണ് പിണറായും ആരോഗ്യ രംഗത്തെ ഒന്നുമല്ലാതാക്കി തീർത്ത വീണ ജോർജും ശ്രമിക്കുന്നത്. ഒരു സംശയം കൂടി വീണ ജോർജ് ആരോഗ്യ രംഗത്തെ ഉയർത്തി കൊണ്ടുവരാൻ നിയമിച്ച മന്ത്രിയാണോ അതോ തകർക്കാനോ അല്ലേ ആരോഗ്യ രംഗത്തിന്റോ പോക്ക് കണ്ടിട്ട് ചോദിച്ചു പോയതാണ്.