താലിബാന് ആക്രമണ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബന്റെ സ്വേച്ഛാധിപത്യ ഭരണമാണ് അവിടെ അരങ്ങേറുന്നത്. അഫ്ഗാൻ ജനതയ്ക്ക് നേര കൊടും ക്രൂര ആക്രമണങ്ങണാണ് താലിബാൻ അഴിച്ചു വിടുന്നത്. കഴിഞ്ഞ ദിവസം യു എസ് സൈന്യത്തിന് നേരെ താലിബാൻ തോക്കു ഉപയോഗിച്ച് ആക്രണണം നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് തങ്ങൾ പൊറുക്കില്ലെന്നും അർഹിക്കുന്ന വില നൽകേണ്ടിവരുമെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. മറ്റൊരു തീവ്രവാദ സംഘടനയായ ഐഎസ് ആസ്തികൾക്കെതിരേ ആക്രമണം നടത്താനും യുഎസ് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആക്രമണം നടത്തേണ്ട രീതിയും സമയവും തങ്ങൾ തീരുമാനിക്കുമെന്നും ബൈഡൻ പറഞ്ഞു.
കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരേ വീണ്ടും ആക്രമണങ്ങളുണ്ടായേക്കുമെന്നാണ് അമേരിക്ക നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
റോക്കറ്റ് റോഞ്ചറുകൾ ഉപയോഗിച്ചോ സ്‌ഫോടക വസ്തുനിറച്ച കാർ ഓടിച്ചുകയറ്റിയോ ആവും സ്‌ഫോടനം നടത്തുക. വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിനു നേരെ കടുത്ത ഭാഷയിൽ യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നൽകിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന രഹസ്യാന്വേഷണ വകുപ്പിന്റെ റിപോർട്ട് പുറത്തുവന്നിരിക്കുന്നത്.
തോക്കുപയോഗിച്ച് ആക്രമണം നടത്തിയ ശേഷമാണ് വ്യാഴാഴ്ചയിലെ സ്‌ഫോടനം ഉണ്ടായതെന്ന് യുഎസ് മറീൻ കോർപ്‌സ് ജനറൽ ഫ്രാങ്ക് മക്കെൻസി പറഞ്ഞു. അതേസമയം സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും വർധിച്ചേക്കാമെന്നും സൂചിപ്പിച്ചു. ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തതവാദിത്വം ഏറ്റെടുത്തു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിതവും പുറത്തുവിട്ടു. ജനദ്രോഹികളും യുഎസ് സൈന്യവുമായി ഒത്തുകളിച്ചുവെന്നാണ് താലിബാനെ ഐഎസ് വിശേഷിപ്പിച്ചത്.
ഐഎസ് ആക്രമണം തുടരുമെന്നാണ് കരുതുന്നതെന്നും അത് നേരിടാൻ എല്ലാ തരത്തിലും തയ്യാറെടുത്തു കഴിഞ്ഞെന്നും അദ്ദേഹം റോയിട്ടേഴ്‌സിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 2020 ഫെബ്രുവരിക്കുശേഷം ആദ്യമായാണ് യുഎസ് മറീനുകൾ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഒരു ദശകത്തിനുള്ളിൽ യുഎസ് സൈന്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണവും ഇതാണ്.
പരസ്പരം ആക്രമിക്കില്ലെന്ന സന്ധി താലിബാനും ട്രംപ് ഭരണകൂടവും തമ്മിൽ ഉണ്ടാക്കിയ ശേഷം ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് 2021 മെയ് മാസത്തിനുള്ളിൽ സൈന്യത്തെ പിൻവലിക്കുമെന്ന് യുഎസ് ഉറപ്പുനൽകിയത്. ബൈഡൻ അത് ഏപ്രിലിലേക്കും പിന്നീട് ആഗസ്തിലേക്കും വലിച്ചുനീട്ടി. ഓഗസ്റ്റ് 31 ന് ശേഷം അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടില്ലെങ്കിൽ കനത്ത ശിക്ഷ നൽകുമെന്നാണ് താലിബാൻ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നിലവിലെ സ്ഥിതി അനുസരിച്ച് അമേരിക്കയ്ക്ക് അഫ്ഗാനിൽ നിന്ന് മുഴുവൻ പേരെയും ഒഴിപ്പിക്കാനും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല പൗരൻമാരെ തൊട്ടാൽ വിവരമറിയുമെന്നാണ് അമേരിക്കയും പറയുന്നത്. സെപ്തംബർ ഒന്നാം തീയ്യതി എന്താ സംഭവിക്കും എന്നറിയാനുള്ള ആകാംഷയിലാണ് ലോകം ഒന്നടങ്കം.