Connect with us

Hi, what are you looking for?

Exclusive

സോളാര്‍ കേസ്: സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചതിനോട് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണത്തില്‍ ഭയമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. ഇടതുസര്‍കാര്‍ അഞ്ചുകൊല്ലം അന്വേഷിച്ച ശേഷം ഒരു നടപടിയും എടുത്തില്ലെന്നും ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയിട്ടും ഞങ്ങളാരും കോടതിയെ പോലും സമീപിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കാന്മാര്‍ക്കെതിരെയും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടിക്കെതിരെയുമാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസ് എറ്റെടുത്ത കേന്ദ്ര അന്വേഷണ ഏജന്‍സി ഉമ്മന്‍ ചാണ്ടിക്ക് പുറമെ കെസി വേണുഗോപാല്‍, എപി അനില്‍കുമാര്‍, ഹൈബി ഈഡന്‍,അടൂര്‍ പ്രകാശ് എന്നീ കോണ്‍ഗ്രസ് നേതാക്കന്മാരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. ഒപ്പം മുന്‍ കോണ്‍ഗ്രസ് നേതാവും നിലവില്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനുമായ അബ്ദുള്ളക്കുട്ടിക്കെതിരെയും എഫ്‌ഐആര്‍ സമര്‍പ്പിച്ചരിക്കുന്നത്. നതാക്കള്‍. സി ബി ഐ തിരുവനന്തപുരം യൂനിറ്റാണ് എഫ്ഐആര്‍ സമര്‍പിച്ചത്. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പിച്ചത്.

അതേസമയം സോളാര്‍ കേസ് പരിപൂര്‍ണമായും രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ഹൈബി ഈഡന്‍ എംപിയുടെ പ്രതികരണം. നേരറിയാന്‍ സംസ്ഥാന സര്‍ക്കാറിന്റെ പൊലീസിന് കഴിഞ്ഞില്ല, എന്നാല്‍ സിബിഐക്ക് നേരറിയാന്‍ സാധിക്കട്ടെയെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

2021 ഫെബ്രുവരി 24നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്. കേസിലെ ഇര മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് സംസ്ഥാന സര്‍ക്കാരിനോട് കേസ് സിബിഐക്ക് വിടാന്‍ ശുപാശ ചെയ്തത്. ആറ് കേസുകളാണ് കേന്ദ്ര ഏജന്‍സിക്ക് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്.എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലയെന്നായിരുന്നു ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ആ കേസുള്‍പ്പടെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്.

ഓഗസ്റ്റ് 19ത് 2012ലാണ് പരാതിക്കാരിയെ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ പീഡിപ്പിച്ചുയെന്നാണ് ഇര നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ആ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസില്‍ വന്നതായി ആരും മൊഴി നല്‍കിട്ടില്ലായിരുന്നു. തുടര്‍ന്ന് സാങ്കേതികമായി തെളിവുകള്‍ ലഭ്യമല്ലാതെ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതിക്കാരുടെ മൊഴിക്ക് പുറമെ മറ്റൊരു തെളിവും ലഭിച്ചില്ല. ഇതോടെ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചീറ്റ് നല്‍കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...