Connect with us

Hi, what are you looking for?

Exclusive

സുധാകരന്റെ ഒരു പണിയും കണ്ണൂരില്‍ നടക്കില്ല: എംവി ജയരാജന്‍

കോണ്‍ഗ്രസിനെയും കെ സുധാകരനെയും ആക്ഷേപിച്ച് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന്‍. ഉപതെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് എംവി ജയരാജന്‍ എത്തിയത്. വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പിലെ വിജയം സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളുടേതാണെന്ന് പറഞ്ഞ എംവി ജയരാജന്‍ കോണ്‍ഗ്രസ് വെന്റിലേറ്ററിലായെന്ന് ആക്ഷേപിച്ചു. ഇപ്പോഴത്തെ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്റെ ഒരു പണിയും കണ്ണൂരില്‍ നടക്കില്ലെന്നും ജയരാജന്‍ പറയുന്നു. വെറുതെ വടി കൊടുത്ത് അടി വാങ്ങാനുള്ള പുറപ്പാടിലാണ് എംവി ജയരാജന്‍ എന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് ആള് വേറെയാണെന്ന് എംവി ജയരാജന്‍ ഓര്‍ക്കണമെന്നും വിമര്‍ശനമുണ്ട്.

എംവി ജയരാജന്‍ പറഞ്ഞതിങ്ങനെ…കോണ്‍ഗ്രസിന് താല്‍ക്കാലികമായി ഒരു വെന്റിലേറ്റര്‍ നല്‍കി എന്നിട്ട് ജീവന്‍ നല്‍കാനുള്ള പരിശ്രമമാണ് പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെയും പുതിയ പ്രതിപക്ഷനേതാവായ പുതിയ ആളുടെയും തെരഞ്ഞെടുപ്പിലൂടെയും കോണ്‍ഗ്രസ് നടത്തികൊണ്ടിരിക്കുന്നത്.പക്ഷെ കോണ്‍ഗ്രസിന്റെ നയം മാറാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. കഴിഞ്ഞയാഴ്ചയാണ് മണിപ്പൂരിലെ സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയിലേക്ക് പോയത്. അപ്പോള്‍ തന്നെ ആളുകള്‍ പറയാന്‍ തുടങ്ങി. എനിക്ക് തോന്നുന്ന സമയത്ത് താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചയാളാണ് ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റെന്നും എംവി ജയരാജന്‍ പറയുന്നു.

അതുകൊണ്ടു മണിപ്പൂരിലെ കോണ്‍ഗ്രസ് പ്രസിഡന്റ് പോയത് ഉത്തേജനമാക്കി കൊണ്ടാണ് ഇദ്ദേഹം എപ്പോഴാണ് ബി.ജെ.പിയിലേക്ക് പോവുകയെന്ന് പറയാന്‍ കഴിയില്ല. അതുകൊണ്ടു ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനിച്ച ഒരു നേതാവിന്റെ ഒരു പണിയും ഇവിടെ വിജയിക്കില്ലെന്നും ജയരാജന്‍ പറയുന്നു.കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണിജോസഫ് പേരാവൂരില്‍ ജയിച്ചത് ബി.ജെ.പിയുടെ വോട്ടുവിലയ്ക്കു വാങ്ങിയാണ് ജയിച്ചതെന്നു ആക്ഷേപമുണ്ട്. ഇത്തവണ നിയമസഭാ സമ്മേളനത്തില്‍ പോലും പോകാതെ സണ്ണിജോസഫ് ബി.ജെ.പിയുടെ വോട്ടുവാങ്ങാനാണ് ആറളത്ത് ക്യാംപു ചെയ്തത്.

കഴിഞ്ഞ തവണ എല്‍.ഡി. എഫിന് എട്ടുവോട്ടുകളുടെ വിജയമാണ് വീര്‍പ്പാടുണ്ടായിരുന്നത്. വീര്‍പ്പാടില്‍ സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്കാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും ഈ വിജയം അഭിമാനകരമാണെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം, പാലാ നിയോജകമണ്ഡലത്തില്‍ എലിക്കുളം പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് ചാക്കോ ജീരകത്തിന്റെ വിജയം അവസരവാദ രാഷ്ട്രീയ കൂട്ടുകെട്ടിനെതിരായുള്ള വിധിയെഴുത്താണെന്ന് വിലയിരുത്തല്‍. പാലാ നിയോജകമണ്ഡലത്തില്‍ എലിക്കുളം പഞ്ചായത്തില്‍നിന്നുള്ള ഈ വിജയത്തിന് വര്‍ത്തമാനകാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ മാനങ്ങളുണ്ട്. അധികാരത്തെയും അഹങ്കാരത്തെയും മറികടന്നാണ് ഇവിടെ ജനാധിപത്യം വിജയിച്ചത്.സ്ഥാനാര്‍ത്ഥിയുടെ മികവിനോപ്പം പ്രവര്‍ത്തകരുടെ ഒത്തൊരുമയും നേതാക്കളുടെ ആവേശവും യുഡിഎഫിന് നല്‍കിയതാണ് ഈ വിജയം. യുഡിഎഫും കോണ്‍ഗ്രസും അപ്രസക്തമാണെന്നു പറയുന്നവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും നേതാക്കള്‍ പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...