Connect with us

Hi, what are you looking for?

Exclusive

വീണ കാലുകുത്തിയതോടെ ആരോഗ്യമേഖല തകര്‍ന്നു; ഐ.എം.എ

എന്തിനാണ് നാണം കെട്ട് ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ് ആ സ്ഥാനത്ത് ഇരിക്കുന്നത്. ഇത്തിരിയെങ്കിലും ഉളുപ്പ് ഉണ്ടെങ്കില്‍ മന്ത്രി സ്ഥാനം രാജിവെച്ച്് മറ്റ് വല്ല പണിക്കും പോയിക്കൂടേ എന്ന് പറയാതെ പറയുകയാണ് ഐ.എം.എ പ്രതിനിധികള്‍.

ഡോക്ടര്‍മാരെ മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിയമസഭയിലെ മറുപടിക്കെതിരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. അക്രമണങ്ങള്‍ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോര്‍ജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും പ്രതികള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ വാക്‌സീനേഷന്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തിലേക്ക് പോകുമെന്നും, ഈ തീരുമാനം സംസ്ഥാന സമിതിയുമായി ആലോചിച്ച ശേഷമെടുക്കുമെന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കെ കെ ശൈലജ ആരോഗ്യമന്ത്രിയായപ്പോള്‍ ഇരുവരെ ലഭിക്കാത്ത് പരിഗണനയായിരുന്നു ആരോഗ്യ വകുപ്പിനും പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്.

എന്നാല്‍ വീണ മന്ത്രിയായതോടെ ഇതെല്ലാം ഇല്ലാതാകുക മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റ ശ്രമങ്ങളും കൂടി വരുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരം അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ ഭാഗത്ത്ത നിന്ന് ഉണ്ടാകുന്നത്. യാതൊരു വിധ നടപടിക്കും മന്ത്രി മുന്‍കൈ എടുക്കാറില്ല. എന്തിന് ഏറെ പറയുന്നു പലതും കണ്ട ഭാവം പോലും നടിക്കാറുമില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎംഎ ആലുവ എസ് പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ആലപ്പുഴ കുട്ടനാട് അടക്കം അക്രമത്തില്‍ പ്രതികളാരാണെന്ന് വ്യക്തമായിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളും പാലിക്കപ്പെട്ടില്ല. എങ്ങനെ ധൈര്യത്തോടെ ജോലി ചെയ്യാന്‍ സാധിക്കുമെന്നും ഐഎംഎ പ്രതിനിധികള്‍ ചോദിക്കുന്നു.

അതിനിടെ ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിയമസഭയിലെ ഉത്തരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തിരുത്തി. എന്നു വച്ചാല്‍ വിമര്‍ശനങ്ങള്‍ കാതില്‍ എത്തിയതോടെ മന്ത്രി വീണയുടെ കണ്ണു തുറന്നെന്ന് അര്‍ത്ഥം. ഡോക്ടര്‍മാര്‍ക്ക് എതിരായ അക്രമം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി തിരുത്തിയ മറുപടി. അതില്‍ സന്തോഷം അത്രയെങ്കിലും ചെയ്തല്ലോ? സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് പുതുക്കിയ മറുപടി സഭയുടെ മേശപ്പുറത്ത് വെച്ചത്.

ആഗസ്റ്റ് നാലിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് രോഗികളുടെ ബന്ധുക്കളില്‍ നിന്നും അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി അറിയിച്ചത്. പാറശ്ശാല, കുട്ടനാട് അടക്കം സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കതിരെ ഉണ്ടായ അക്രമങ്ങള്‍ സജീവചര്‍ച്ചയാകുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വിചിത്ര മറുപടിയായിരുന്നു ഇന്നലെ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതിനെതിരെ രൂക്ഷ പ്രതികറണമായിരുന്നു പ്രതിപക്ഷത്തു നിന്നും ഉയര്‍ന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...