Connect with us

Hi, what are you looking for?

Exclusive

കാനവും പന്ന്യനും ഗൂഢാലോചന നടത്തി, സിപിഐയില്‍ പൊട്ടിത്തെറി

സിപിഐ ജില്ല കൗണ്‍സില്‍ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും പുതിയ തീരുമാനങ്ങളും ഉടലെടുത്തതോടെ സിപിഐയില്‍ വന്‍ പൊട്ടിത്തെറി. ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ. മുസ്തഫയെ തരം താഴ്ത്തിയുള്ള ചര്‍ച്ചകളാണ് നടന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ജില്ല സെന്റര്‍, എക്‌സിക്യുട്ടീവ് യോഗങ്ങള്‍ ചേര്‍ന്ന ശേഷമാണ് ജില്ല കൗണ്‍സില്‍ ചേര്‍ന്നിരുന്നത്. എക്‌സിക്യുട്ടീവില്‍ അച്ചടക്ക നടപടി എ. മുസ്തഫ അംഗീകരിച്ചു. കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുസ്തഫ ആവശ്യപ്പെടുകയായിരുന്നു. താന്‍ സ്ഥാനാര്‍ത്ഥി ആകാതിരിക്കാന്‍ വേണ്ടി ഇവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു മുസ്തഫയുടെ ആരോപണം. നിയമസഭ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലെ പരാജയം അന്വേഷിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാനാണ് ഇന്നലെ സിപിഐ ചര്‍ച്ച നടത്തിയത്.

ടയമംഗലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പരസ്യമായി രംഗത്തെത്തി വിമത കണ്‍വെന്‍ഷന്‍ അടക്കം വിളിച്ചുചേര്‍ത്ത ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ. മുസ്തഫയെ മണ്ഡലം കമ്മിറ്റിയിലേക്ക് തരം താഴ്ത്താനും തീരുമാനിച്ചു.സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു കണ്‍വീനറും ജില്ല എക്‌സിക്യുട്ടീവ് അംഗങ്ങളായ ജി. ബാബു അജയപ്രസാദ് എന്നിവര്‍ അംഗങ്ങളുമായ കമ്മിഷനാണ് അന്വേഷിക്കുന്നത്. സ്ഥാനാര്‍ത്ഥിയായിരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍. രാമചന്ദ്രന്‍ അടക്കം അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മിഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നേതൃത്വം നിരാകരിച്ചു.

എ. മുസ്തഫയുടെ കാര്യത്തില്‍ വിചിത്രമായ നടപടിയാണ് എടുത്തത്. തിരഞ്ഞെടുക്കപ്പെട്ട ഘടകങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയും അതോടൊപ്പം മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് സംഘടന ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നായിരുന്നു വിമര്‍ശനം. എ. മുസ്തഫ സംഭവിച്ച വീഴ്ച ഏറ്റുപറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് മണ്ഡലം കമ്മിറ്റി ഘടകമായി നല്‍കിയതെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുല്ലക്കര രത്‌നാകരന്‍ വിശദീകരിച്ചു. ഇത് കുറ്റവാളി തന്നെ ശിക്ഷ നിശ്ചയിക്കുന്നതിന് തുല്യമാണെന്നായിരുന്നു ആക്ഷേപം.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കവുമായി സി പി എം. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില മധ്യവര്‍ഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തതായും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി പാര്‍ട്ടി വളര്‍ത്തണമെന്നും സി പി എം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിഭാഗങ്ങളിലേക്ക് പാര്‍ട്ടി കൂടുതല്‍ ഇറങ്ങിച്ചെല്ലണം. ഇതിന് വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേരളത്തില്‍ ബി ജെ പി സീറ്റ് നേടിയില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ല. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബി ജെ പി വലിയ പണമാണ് തെരഞ്ഞെടുപ്പിനായി ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. പല മണ്ഡലങ്ങളിലും ബി ജെ പിയോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് പോയിട്ടുണ്ട്. അത്തരം വോട്ടുകള്‍ പിടിക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലിമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളില്‍ നടന്ന പരസ്യപ്രകടനം. ഇത് തിരുത്തി തന്നെ പോകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...