കോവിഡ് വാക്‌സിൻ എടുത്തവർക്കോ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കോ മാത്രം മദ്യം വാങ്ങാൻ അനുവദിച്ചു കൊണ്ടുള്ള നിയമം കര്ശനമായതോടെ ബീവറേജുകൾക്കു മുന്നിൽ മദ്യപാനികളുടെ പരാതികൾ ഉയരുന്നു . രാവിലെ മുതൽ നീണ്ട ക്യൂ വില സ്ഥാനം പിടിച്ചാലും കോവിഡ് മാനദണ്ഡങ്ങൾ കാരണം മദ്യം വാങ്ങാൻ കഴിയാതെ വന്നതോടെ പുതിയ ചില നമ്പറുകൾക്കും വേദിയായി ബീവറേജ് ഷോപ്പുകൾ.
സർക്കാരിന്റെ തീരുമാനങ്ങൾ വരുമാന മാർഗമാക്കി മാറ്റിയിരിക്കുകയാണ് ചില വിരുതന്മാർ. കോവിഡ് വാക്‌സിൻ എടുത്ത ഇക്കൂട്ടർ പണം വാങ്ങി ബീവറേജിന് മുന്നിൽ ക്യൂ നിൽക്കുകയാണ്.
പണം അടയ്ക്കുന്ന മുറയ്ക്ക് ക്യൂവിൽ നിന്ന് ഇവർ ആവശ്യക്കാർക്ക് മദ്യം വാങ്ങി നൽകും.
ബീവറേജുകൾ ചുറ്റിപ്പറ്റിയുള്ള ലോട്ടറി വില്പനക്കാരും ഇത്തരത്തിൽ മദ്യം വാങ്ങി നൽകാൻ ഇടനിലക്കാരായി മാറി.
രണ്ടു വാക്‌സിനും എടുത്ത ഇക്കൂട്ടർ പണം വാങ്ങി പകരക്കാരായി മദ്യം വാങ്ങാൻ ക്യൂ നിന്ന്.
എന്തായാലും സർക്കാർ നിയന്ത്രണങ്ങൾ കൊണ്ട് പെറ്റിയടിപ്പിച്ച പോലീസിനെയും വെല്ലുന്ന വിരുതന്മാരാണ് നമ്മുടെ കേരളത്തിലേതെന്നു തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.
എന്നാൽ മാനദണ്ഡങ്ങൾ എത്രയൊക്കെ കർശനമാക്കിയിട്ടും ഇന്നലെയും ബീവറേജ് ഔട്ട് ലെറ്റുകളിലെ തിരക്ക് നിയന്ത്രണാതീതമായി തന്നെ തുടർന്നു. പോലീസ് ഇടപെട്ടാണ് പലയിടങ്ങളിലും തിരക്ക് നിയന്ത്രിച്ചത്. എന്നാൽ ബാറുകളിൽ നിബന്ധനകളൊന്നുമില്ലാതെ സുലഭമായി തന്നെ മദ്യം ലഭിച്ചു. ഇതോടെ ഏറെ പേരും ബീവറേജ് ഉപേക്ഷിച്ച് ബാറുകളിലേക്ക് തിരിയുന്നുമുണ്ട്.
You must be logged in to post a comment Login