നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ സഭ കൂടുതൽ ബഹളങ്ങളിലേക്ക് പോയി.
ഡോളർ കടത്തു കേസിൽ ആണ് പ്രതിപക്ഷം അടിയന്തിര പ്രമേയം നൽകിയത്. എന്നാൽ കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ ഇപ്പോൾ പ്രമേയം അനുവദിക്കാനാവില്ല എന്നായിരുന്നു സ്പീക്കറുടെ മറുപടി.
പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അനുമതി തടഞ്ഞതോടെ സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം നിയമസഭയ്ക്ക് പുറത്ത് സമാന്തര യോഗം ചേർന്ന് പ്രമേയം അവതരിപ്പിച്ചു. സഭാ കവാടത്തിന് മുന്നിലെ റോഡിലായിരുന്നു യോഗം. പി കെ ബഷീർ പ്രതീകാത്മക മുഖ്യമന്ത്രിയും
എൻ ഷംസുദ്ദീൻ സ്പീക്കറും ആയി. പി ടി തോമസ് പ്രതീകാത്മകമായി പ്രമേയം അവതരിപ്പിച്ചു.
ക്യാപ്റ്റനാണെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സത്യം പറയണം എന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.
ഇടതുസർക്കാർ നിരന്തരമായി കേന്ദ്ര അന്വേഷണ ഏജൻസികളെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.
സ്വർണക്കടത്തു കേസിലെ പ്രതികളായ ശരത്തും സ്വപ്നയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതീവ ഗുരുതരമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യു.എ.ഇയിലേക്ക് പാക്കറ്റ് കൊടുത്തു വിട്ടത് എന്തുകൊണ്ടാണ്. വിമാനത്താവളം വഴി ആർക്കു വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ് കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുളളയാളുടെ കൈവശം ഇത് കൊടുത്ത് വിട്ടത് എന്തിനാണെന്ന് സതീശൻ ചോദിച്ചു.
പി.ടി. തോമസ് എം.എല്‍.എ. ആയിരുന്നു നോട്ടീസിന് അവതരണാനുമതി തേടിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങി. ഇതിനു പിന്നാലെ സഭയ്ക്കുള്ളിലെ അകത്തെ കവാടത്തില്‍ കുറച്ചു സമയം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനു പിന്നാലെയാണ് സഭയ്ക്കു പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നത്
You must be logged in to post a comment Login