മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് ഹൈക്കോടതി.
സത്യം എന്തായാലും പുറത്തു വരണം. എന്നാൽ കോടതി ഉത്തരവ് ഉണ്ടാകുന്നത് വരെ മമ്മൂട്ടിക്കും മകനുമെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കുറുഗുഴിപ്പള്ളം ഗ്രാമത്തിൽ ഇരുവരുടെയും പേരിലുള്ള 40 ഏക്കര്‍ ഭൂമിയുടെ കേസിലാണ് ഉത്തരവ് . തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയാണ് ഇത് .
ഈ ഭൂമി തിരിച്ചു പിടിക്കാനുള്ള ലാന്‍സ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ നീക്കത്തെയാണ് കോടതി സ്റ്റേ ചെയ്തത്. മമ്മൂട്ടിയും കുടുംബവും സമര്‍പ്പിച്ച ജോയിന്റ് റിട്ട് ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സത്യം പുറത്തു വരുന്നത് വരെ മമ്മൂട്ടിക്കും ദുല്‍ഖറിനും എതിരെ നടപടി എടുക്കരുത് എന്ന് കോടതി നിര്‍ദേശിച്ചു.
1997ല്‍ കബാലി പിള്ള എന്ന വ്യക്തിയില്‍ നിന്നാണ് വസ്തു വാങ്ങിയത്. 1927ല്‍ 247 ഏക്കര്‍ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ ഭൂമിയെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. അതിനു ശേഷം കാലാകാലങ്ങളായി വസ്തു വില്പനയും കൈമാറ്റവും ചെയ്തിട്ടുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു.
എന്നാൽ കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഭൂമി ഇടപാടുകള്‍ റദ്ദ് ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് 2007ല്‍ കേസ് കോടതിയില്‍ എത്തുന്നത്. എന്നാല്‍ 1996ല്‍ തിരുവണ്ണാമലൈ അസിസ്റ്റന്‍ഡ് സെറ്റില്‍മെന്റ് ഓഫീസര്‍ കബാലി പിള്ളയുടെ മക്കള്‍ക്ക് നല്‍കിയ പട്ടയം 1997ല്‍ ലാന്‍സ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥന്‍ റദ്ദ് ചെയ്തിരുന്നു.
എന്തായാലും മെഗാസ്റ്റാറിനും മകനും താത്കാലയ്ക സംരക്ഷണം നൽകുന്ന തരത്തിലുള്ളതാണ് കോടതിയുടെ ഈ ഇടപെടൽ. എന്നാൽ ഈ ഇടപാടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നു കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
You must be logged in to post a comment Login