Connect with us

Hi, what are you looking for?

Exclusive

മുട്ടയും പട്ടച്ചാരായവും കഴിഞ്ഞ് കാലിന്റെടയില്‍ കയ്യുംവെച്ച് ഉറങ്ങുവാണോ? സുരേഷ് ഗോപി

നാളികേര വികസന ബോര്‍ഡ് അംഗമായി നടനും എംപിയുമായ സുരേഷ് ഗോപിയെ തെരഞ്ഞെടുത്തതിനുപിന്നാലെ സിപിഎം നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി മുതലകണ്ണീരൊഴുക്കുന്നവരാണ്. പിണറായിയോ കൃഷി മന്ത്രിയോ എപ്പോഴെങ്കിലും ഡോ.എംഎസ് സ്വാമിനാഥനെ നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിക്കുന്നു. താന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്ന് എംപി പറയുന്നു.

ഏകദേശം 45 മിനിറ്റോളം അദ്ദേഹത്തോട് താന്‍ സംസാരുച്ചിട്ടുണ്ട്. കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പത്രക്കെട്ട് നല്‍കിയപ്പോള്‍ അദ്ദേഹം തിരുത്താനുള്ളത് തിരുത്തിയും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തും തിരിച്ചുനല്‍കി. കുട്ടനാട്ടില്‍ 400 കോടിയോളം രൂപയുടെ പാക്കേജ് പുനരുജ്ജീവിക്കാന്‍ രാധാമോഹന്‍ സിംഗ് വഴി പത്രക്കെട്ട് കൊടുത്ത്, അത് പിന്നീട് കനരേന്ദ്ര സിംഗ് തോമര്‍ കര്‍ഷക മന്ത്രിയായതിന് ശേഷം കാബിനറ്റ് അനുമതിയായെന്നും സുരേഷ് ഗോപി പറയുന്നു.

തോമര്‍ അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹം 100 കോടിയുടെ ആദ്യ പാക്കേജ് അനുവദിച്ചിരുന്നു. അതിന്റെ വിശദമായ പ്രൊജക്ടിനെ കുറിച്ച് കേന്ദ്രം വിവരം തേടിയിട്ടുണ്ടെങ്കിലും സംസ്ഥാന ഭരണകൂടം യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല. ഇപ്പോഴും തയ്യാറാക്കുകയാണെന്നും ഉദ്യോഗസ്ഥന്‍മാര്‍ എന്താണ് ചെയ്യുന്നതെന്നും സുരേഷ് ഗോപി ചോദിക്കുന്നു.മുട്ടയും പട്ടച്ചാരായവും കഴിച്ച് കാലിന്റെടയില്‍ കയ്യുംവെച്ച് കിടന്നുറങ്ങുവാണോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഒരു അഗ്രി പ്രൊഡ്യൂസസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി പോലും കേരളത്തില്‍ ഇല്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

താന്‍ തെങ്ങിന് വേണ്ടി മുന്‍പേ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. ഒരു എംപി ഒരു പഞ്ചായത്ത് ദത്തെടുക്കണമെന്ന പദ്ധതിയില്‍ താന്‍ രണ്ട് പഞ്ചായത്തുകള്‍ ദത്തെടുത്തിരുന്നു. കല്ലിയൂര്‍ പഞ്ചായത്തും ആവണിശേരി പഞ്ചായത്തുമാണ് ദത്തെടുത്തത്.അവിടെ 2000 തെങ്ങിന്‍ തൈകള്‍ വയ്ക്കാനും ഓരോ വീട്ടിലും ഓരോ തൈ എന്ന രീതിയിലും പദ്ധതി നടപ്പാക്കാനും ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ കൊവിഡ് വില്ലനായതോടെ പദ്ധതികള്‍ പാതിവഴിയിലായെന്ന് അദ്ദേഹം പറയുന്നു.

തെങ്ങിനായി നിലകൊള്ളാന്‍ താന്‍ എന്നും ഉണ്ടാകുമെന്നും പരമ്പരാഗത തെങ്ങിന്‍ തൈകള്‍ക്ക് വേരുറയ്ക്കുന്ന മണ്ണാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറയുന്നു. എട്ടും പത്തും വര്‍ഷമെടുത്ത് കായ്ക്കുന്ന തെങ്ങുകള്‍ക്ക് വംശനാശം സംഭവിക്കരുതെന്നും സുരേഷ് ഗോപി പറയന്നു. തനിക്ക് കൃഷിയുമായും അടുത്ത ബന്ധമുണ്ടെന്നും താരം വ്യക്തമാക്കി. താനൊരു കുട്ടനാട്ടുകാരനാണ്. കര്‍ഷകരുടെ വേദന തനിക്ക് മനസിലാകും. തന്റെ മുത്തച്ഛന്‍ കൂട്ടനാട്ടില്‍ ആയിരക്കണക്കിന് ഹെക്ടില്‍ കൃഷി ചെയ്ത കര്‍ഷകനാണ്. മലയാള സിനിമയില്‍ തന്നെ കുട്ടനാടുമായി വൈകാരിക ബന്ധം പുലര്‍ത്തുന്ന ഒരേയൊരു വ്യക്തി താനായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...