Connect with us

Hi, what are you looking for?

Exclusive

പതാക എങ്ങനെ ഉയര്‍ത്തും..? ശീലം ഇല്ലാത്തതല്ലേ.. നിങ്ങളാണ് പണിക്കര്‍ജി മാസ്

ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ പതാക ഉയര്‍ത്താന്‍ പോകുന്ന സിപിഎമ്മിനെ വീണ്ടും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാന്‍ പോകുന്ന പാര്‍ട്ടിക്കാരോട് ഒരു കാര്യം മാത്രമേ തനിക്ക് പറയാനുള്ളൂവെന്നാണ് ശ്രീജിത്ത് പറയുന്നത്. പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കണം. ആദ്യമായി പതാക കൈ കൊണ്ട് തൊടാന്‍ പോകുകയാണല്ലോ എന്നാണ് ശ്രീജിത്തിന്റെ പരിഹാസം. ശ്രീജിത്ത് പറയുന്നതിങ്ങനെ..

ജീവിതത്തില്‍ ആദ്യമായി ദേശീയ പതാക കൈകൊണ്ട് തൊടാന്‍ പോകുന്ന പാര്‍ട്ടിക്കാരോട് ഒന്നേ പറയാനുള്ളൂ.പതാക ഉയര്‍ത്തുമ്പോള്‍ കുങ്കുമനിറം മുകളിലും പച്ചനിറം താഴെയും ആയിരിക്കണം. ശീലം ഇല്ലാത്തതല്ലേ. അതുകൊണ്ട് ഓര്‍മ്മിപ്പിച്ചെന്നു മാത്രം. അപ്പൊ ശരി. നടക്കട്ടെയെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.ഇവര്‍ ഏതു രീതിയിലാ പതാക ഉയര്‍ത്താന്‍ പോകുന്നതെന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നും പണിക്കര്‍ജീ അത് നശിപ്പിച്ചു കളഞ്ഞല്ലോയെന്നും ചിലര്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നു.

അടുത്തിടെ വരെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നു പറഞ്ഞ ടീമ്‌സാണ് പതാക ഉയര്‍ത്തി ആഘോഷിക്കാന്‍ പോകുന്നത്. നമ്മളൊന്നും അറിയാതെ ഇന്ത്യക്ക് പിന്നെയും സ്വാതന്ത്ര്യം കിട്ടിയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ബുദ്ധി ഉദിക്കാന്‍ 75 വര്‍ഷം എടുത്ത എല്ലാ സഖാക്കള്‍ക്കും സ്വാതന്ത്ര്യദിനാശംസകളും സോഷ്യല്‍മീഡിയ നേരുന്നുണ്ട്.

1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അത് വ്യാജ സ്വാതന്ത്ര്യം ആണെന്ന് പാര്‍ട്ടി നേതാവ് ബി ടി രണദിവെയുടെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചു. 74 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി പറയുന്നു, ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുമെന്ന്. ലക്ഷണം കണ്ടിട്ട് കോവിഡ് പ്രതിരോധം പാളിയെന്ന് 2120ല്‍ സമ്മതിച്ചേക്കുമെന്നാണ് കഴിഞ്ഞ ദിവസം ശ്രീജിത്ത് പരിഹസിച്ചിരുന്നത്.

35 വര്‍ഷം, 60 വര്‍ഷം, 74 വര്‍ഷം. എന്താണെന്നല്ലേ? ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വന്തം മണ്ടത്തരങ്ങള്‍ തിരിച്ചറിയാന്‍ എടുത്ത ഏകദേശ സമയമാണിതെന്ന് ശ്രീജിത്ത് പറയുന്നു. 1943ല്‍ കമ്യൂണിസ്റ്റുകാര്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ ജപ്പാനിലെ ടോജോയുടെ നായ, ടോജോയുടെ കഴുത, ടോജോയുടെ മുഖംമൂടി, ജര്‍മനിയിലെ ഗീബല്‍സിന്റെ നായ എന്നിങ്ങനെ വിശേഷിപ്പിച്ച് അപമാനിച്ചിരുന്നു. 35 വര്‍ഷങ്ങള്‍ക്കു ശേഷം, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും നേതാജിയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു കുറ്റസമ്മതം നടത്തി. വീണ്ടും 25 വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി മാപ്പുപറഞ്ഞു. ഇത്തരത്തിലാകുമ്പോള്‍ കോവിഡ് പ്രതിരോധം പാളിയെന്ന് 2120ല്‍ എങ്കിലും സിപിഎം സമ്മതിക്കാതിരിക്കില്ലെന്നാണ് ശ്രീജിത്ത് പരിഹസിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...