Connect with us

Hi, what are you looking for?

Exclusive

മീശയില്ലാത്ത കോടിയേരിയാണ് ഷംസീര്‍, സഹതാപം തോന്നുന്നുവെന്ന് രാഹുല്‍

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നരേന്ദ്രമോദിയോട് ഉപമിച്ച എംഎല്‍എ എഎന്‍ ഷംസീറിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മോദിയെ വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെ കിടന്ന് വിറയ്ക്കല്ലേയെന്നാണ് രാഹുലിന്റെ പരിഹാസം. നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിരാ ഗാന്ധിയെ കൂട്ടി പറയേണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണെന്നും രാഹുല്‍ പറയുന്നു. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ട് മാത്രമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

ഇന്ദിരാ ഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര മോദിയെന്നും താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്നുമായിരുന്നു ഷംസീറിന്റെ നിയമസഭാ പ്രസംഗം. മോദിയെ വിമര്‍ശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ എന്നാണ് രാഹുല്‍ പറയുന്നത്. തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തില്‍ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാന്‍ തന്നെയുള്ള ഭയം കാണുമ്പോള്‍ സഹതാപം തോന്നുന്നു.പിന്നെ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? എന്നും രാഹുല്‍ വെല്ലുവിളിക്കുന്നു.

പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്.നിയമസഭയില്‍ പ്രതിപക്ഷത്തെ കൂവിക്കൊണ്ടിരിക്കുവാന്‍ പാര്‍ട്ടി ക്വട്ടേഷനേല്‍പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്‌ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’ എന്നും രാഹുല്‍ പറയുന്നു.

2008 ല്‍ മദനിയെയും ഇരുത്തി ലീഗില്ലാത്ത പാര്‍ലിമെന്റ് പ്രഖ്യാപിച്ച പിണറായിയുടെ പാര്‍ട്ടിക്ക് ഒന്നും ലീഗിന് രണ്ടുമാണ് ഇന്ന് ലോകസഭയിലെ എണ്ണം.അക്കൗണ്ട് ക്‌ളോസിങ് പോലത്തെ വിടുവായിത്തരം പറയുന്നതിന് മുമ്പ് ഷംസീര്‍ ഇതൊക്കെ ഓര്‍ക്കുന്നത് നല്ലതാണെന്നാണ് ചിലരുടെ കമന്റ്. മലപ്പുറത്ത് വന്ന് മത്സരിച്ചു ജയിച്ചു കാണിക്കൂ.. എന്നിട്ടാകാം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുന്നത്. അതല്ലേ ആണത്തം എന്നാണ് മറ്റ് ചിലരുടെ വിമര്‍ശനം.

അതേസമയം, മുസ്ലിം ലീഗിനെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയില്‍ മഞ്ഞളാംകുഴി അലി പറയുകയുണ്ടായി. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണര്‍ത്തിയാല്‍ സിപിഎമ്മിന്റെ നാശമാകും ഉണ്ടാകുക. മുസ്ലിം ലീഗിനെ ഇല്ലാതാക്കാനും തകര്‍ക്കാനും കുറെ ആള്‍ക്കാള്‍ മുന്‍കാലങ്ങളില്‍ ശ്രമിച്ചതാണ്.ലീഗിനെ എത്രത്തോളം എതിര്‍ക്കുമോ അത്രത്തോളം ശക്തിയായി ആ പാര്‍ട്ടി വളരും. അതിനു കഴിവുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയിലുണ്ട്. ഇത്രയധികം ആത്മാര്‍ത്ഥതയേറിയ അണികളുള്ള പാര്‍ട്ടി ലോകത്തു വേറെയുണ്ടാകില്ലെന്നും അലി മറുപടി പറയുകയുണ്ടായി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...