Connect with us

Hi, what are you looking for?

Exclusive

പപ്പടം വില്‍ക്കാനിറങ്ങിയ വയോധികന് 10,000 രൂപ ഫൈന്‍ ഇട്ട എംവിഡി

ജനങ്ങളുടെ കണ്ണീരൊപ്പുന്ന പോലീസുകാരാണ് സംസ്ഥാനത്തുള്ളതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഘോരഘോരമായി പ്രസംഗിച്ചു. ഇതാണോ മുഖ്യമന്ത്രീ..നിങ്ങളുെട കണ്ണീരൊപ്പുന്ന പോലീസ്… പപ്പടം വില്‍ക്കാനിറങ്ങിയ വയോധികന് ഫൈന്‍ ഇട്ടത് 10,000 രൂപയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് ഈ ക്രൂരത. പപ്പട കച്ചവടത്തിനായി മകന്റെ സ്‌കൂട്ടറില്‍ പോയ പാലക്കാട് പാറ സ്വദേശി മണിക്കാണ് ഫൈന്‍ ലഭിച്ചത്. സ്‌കൂട്ടര്‍ വിറ്റാല്‍ പോലും ഇത്ര പണം ലഭിക്കില്ലെന്ന് മണി പറയുന്നു.

ചന്ദ്രനഗറില്‍ വെച്ച് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വാഹനം തടയുകയായിരുന്നു. 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. 300 രൂപ മാത്രമെ ആ സമയം മണിയുടെ കൈവശം ഉണ്ടായിരുന്നുള്ളു. പണം കോടതിയില്‍ അടക്കാന്‍ നോട്ടീസ് വരുമെന്ന് പറഞ്ഞാണ് മണിയെ വിട്ടയച്ചത്. പതിനായിരം രൂപ പിഴയടക്കാനാണ് നോട്ടീസ്.മറ്റുള്ളവര്‍ നിര്‍മ്മിക്കുന്ന പപ്പടം വാങ്ങി പാക്കറ്റിലാക്കി വിറ്റു അതില്‍ നിന്നും ലഭിക്കുന്ന ലാഭം കൊണ്ടാണ് മണി ജീവിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ സാധാരണ സ്‌കൂട്ടര്‍ ഓടിക്കാറില്ലെന്നും ബസ് ലഭിക്കാത്തതിനാല്‍ പപ്പട വില്‍പനക്കായി സ്‌കൂട്ടര്‍ എടുക്കുകയായിരുന്നെന്നും മണി പറയുന്നു.

നോട്ടീസ് ലഭിച്ചപ്പോഴാണ് മണി ശരിക്കും ഞെട്ടിയത്. പതിനായിരം രൂപ പിഴയടക്കാനാണ് നോട്ടീസ്. 10000 രൂപ പോലും വിലയില്ലാത്ത വാഹനത്തിനാണ് ഇത്ര വലിയ തുക മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് പിഴ ചുമത്തിയത്.ചോര്‍ന്നൊലിക്കുന്ന വീട് മേയാന്‍ പോലും പണമില്ലാതെ പ്രയാസപെടുമ്പോള്‍ ഇത്ര വലിയ തുക പിഴയായി എങ്ങനെ അടക്കുമെന്നാണ് മണിയുടെ ചോദ്യം. 5000 രൂപ ലൈസന്‍സില്ലാത്തതിനും 5000 രൂപ വാഹന ഉടമയായ മണിയുടെ മകനുമാണ് പിഴയെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പോലീസിനെതിരെ ഉയരുന്ന ആരോപണങ്ങളോട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. പോലീസ് അപരാധമൊന്നും ചെയ്യുന്നില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് ജനങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് നാടിനെതിരായ സേനയെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. പൊലീസ് ജനകീയ സേന എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുരന്തങ്ങളില്‍ ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ചതാണ് പൊലീസ്. അതാണ് നമ്മുടെ നാട്ടിലെ അനുഭവം. മഹാ പ്രളയത്തില്‍ അടക്കം അത് കണ്ടതാണ്. മഹാമാരി കാലത്തും പൊലീസ് പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. നമ്പര്‍ പ്ലേറ്റില്ലാതെ പോലീസ് ജീപ്പിനെ ഒരു യുവാവ് തടഞ്ഞ സംഭവവും കഴിഞ്ഞ ദിവസം വന്‍ വാര്‍ത്തയായിരുന്നു. നിയമലംഘനം പോലീസിന് നടത്താം എന്നുള്ള ചോദ്യമാണ് വ്യാപകമായി ഉയര്‍ന്നിരുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...