പേര് ശ്രീജേഷെന്നാണോ ? ശ്രീജേഷ് എന്നാണെങ്കിൽ പെട്ടെന്ന് തിരുവന്തപുരത്തോട്ടു വിട്ടോ .. ശ്രീജേഷുമാരെ കത്തിലൊരിക്കുന്നത് അടിപൊളി ഓഫറാണ് .
തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവൽസിന്‍റേതാണ് ഈ വേറിട്ട ഓഫർ. ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയുടെ ഇന്ധനം സൗജന്യമായി നൽകുന്നു എന്നതാണ് പമ്പ് ഉടമ നൽകുന്ന ഓഫർ.
ടോക്യോ ഒളിംപിക്സിൽ സ്വർണത്തെക്കാൾ തിളക്കമുള്ള വെങ്കലമെഡലാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം സ്വന്തമാക്കിയത്. മലയാളിയായ പി ആർ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് മുതൽക്കൂട്ടായത്. വെങ്കല മെഡലുമായി കേരളത്തിലെത്തിയ പി ആർ ശ്രീജേഷ് ഇപ്പോൾ മലയാളികളുടെയാകെ ‘അഭിമാന താരമാണ്.
ആഗസ്ത് 31 വരെയാണ് ഓഫര്‍ കാലാവധി . പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് പമ്പുടമ പറഞ്ഞു.
കേരളത്തിലേക്ക് 49 വർഷത്തിനുശേഷം ഒളിംപിക് മെഡൽ കൊണ്ടുവന്ന പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത് . വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീം അംഗം ശ്രീജേഷ്. 41 വർഷത്തിനുശേശേഷം ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നതിന് നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു.
ഓഗസ്റ്റ് 5 നു നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സർക്കാർ 6 കോടിയാണ് നൽകിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്കെല്ലാം ഒരു കോടിയാണ് സർക്കാർ നൽകി.
കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപയും ശ്രീജേഷിന് പാരിതോഷികമായി നല്‍കിയിരുന്നു.
You must be logged in to post a comment Login