മുന്‍ കേരള ടെന്നിസ് താരമായ തൻവി ഭട്ടിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിലെ എറണാകുളം എളമക്കര സ്വദേശിനിയാണ് തന്‍വി . 2012ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരീസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയായ തൻവി ഒട്ടേറെ ദേശീയ, സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള പ്രതിഭയാണ് . എന്നാൽ അപ്രതീക്ഷിതമായി പരിക്കേറ്റതിനെ തുടര്‍ന്ന് ടെന്നീസിൽ നിന്ന് വിരമിക്കുകയായിരുന്നു.
ടെന്നീസ് മത്സരത്തിനിടെ മുട്ടുകാലിനേറ്റ പരിക്കാണ് തൻവി ഭട്ടിന്‍റെ കരിയറിൽ വലിയ തിരിച്ചടിയായത്. ഇതേത്തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും ചെയ്തു . എന്നാൽ പതിനേഴാം വയസിൽ നട്ടെല്ലിനും പരിക്കേറ്റതോടെ ടെന്നീസ് കരിയറിനോട് എന്നെന്നേക്കുമായി വിടപറയുകയായിരുന്നു തൻവി .
പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ദുബായിലേക്ക് പോവുകയും ചെയ്തു . ദുബായിലെ ഹാരിയറ്റ്-വാട്ട് ആൻഡ് മിഡിൽസെക്സ് കോളേജിലെ സൈക്കോളജി വിഭാഗം വിദ്യാർഥിനിയായിരുന്നു. എറണാകുളം എളമക്കര സ്വദേശിയായ ഡോ. സഞ്ജയ് ഭട്ടിന്‍റെയും ലൈലാന്‍റെയും മകളാണ് തൻവി ബട്ട്. സഹോദരൻ ആദിത്യയും സംസ്ഥാന ടെന്നീസ് താരമാണ്.
തൻവിയുടെ മരണത്തിലെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
You must be logged in to post a comment Login