വർക്കലയിലുള്ള റിസോർട് റെയ്ഡ് ചെയ്തതിനെത്തുടർന്ന് കൈക്കൂലി ആവശ്യപ്പെട്ടു എന്ന റിസോർട് ഉടമയുടെ പരാതിയിൽ സസ്പെന്ഷനിലായ ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി എസ്.വൈ.സുരേഷിന്റെ സർവീസ് ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഇപ്പോൾ ലഭിച്ച ഈ സസ്പെന്ഷൻ അയാൾ അർഹിക്കുന്ന ചെറിയ ഒരു ശിക്ഷാനടപടി മാത്രമാണ് എന്ന് നമുക്ക് മനസിലാവും.
കടയ്ക്കാവൂരിലെ മകന്റെ മൊഴിയിൽ അമ്മയ്‌ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സുരേഷിനെ നമുക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ല. സ്വന്തം മകനെക്കൊണ്ട് അമ്മയ്‌ക്കെതിരായി ആരൊക്കെയോ ചേർന്ന് നടത്തിയെടുത്ത നാടകത്തിൽ തിരശീല നിയന്ത്രിച്ചത് ഈ മാന്യ വ്യക്തി ആയിരുന്നു. പിന്നീട് അമ്മയുടെ നിരപരാധിത്വം ബോധ്യമായ കോടതി കേസിൽ നിന്ന് അമ്മയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഈ കേസിൽ ഐ ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ സുരേഷിന്റെ അന്വേഷണത്തിൽ പാളിച്ചയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് കടയ്ക്കാവൂരിലെ അമ്മയെ ഇയാൾ കേസിൽ കുടുക്കിയതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിനും പുറമെ ഈ യുവതിയുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളെ അറിയിച്ചു സമൂഹത്തിന് മുന്നിൽ ഓവർ നാണം കെടുത്താൻ കൂട്ട് നിന്നതിന്റെ പ്രതിഫലമായി യുവതിയുടെ ഭർത്താവിൽ നിന്നും 1 ലക്ഷം രൂപ സുരേഷ് കൈപ്പറ്റിയെന്നും പരാതി ലഭിച്ചിരുന്നു.
ഇപ്പോൾ അതെ ഡിവൈഎസ്പിക്ക് തന്നെയാണ് പുതിയ കേസിൽ പിടി വീണിരിക്കുന്നത് . അന്വേഷണം ഊര്ജിതമാവുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് വേണം കരുതാൻ.
കഴിഞ്ഞ ദിവസം നടന്ന റിസോർട് റെയ്ഡിന് ശേഷം രണ്ട് ഇടനിലക്കാർ മുഖേന റിസോർട്ട് ഉടമകളെ കേസിൽ നിന്നും രക്ഷിക്കാനായി മാസപ്പടി ആവശ്യപ്പെട്ടുവെന്ന വിജിലൻസ് കണ്ടെത്തലൈൻ തുടർന്നായിരുന്നു നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പി ആയിരിക്കുമ്പോൾ മേലുദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ നേരിട്ട് റിസോർട്ടുകളിൽ പരിശോധന നടത്തുകയും ഉടമകളെ ഭീഷണിപ്പെടുത്തി മാസപ്പടി പിരിക്കുകയും ചെയ്യുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. ഈ കേസുമായി ബന്ധപ്പെട്ട് 146 തവണ ഇടനിലക്കാരുടെ ഇദ്ദേഹം ഫോമിൽ ബന്ധപ്പെട്ടിട്ടുണ്ട് എന്നാണ് വിജിലെൻസ് റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.
എന്നാൽ ഇതാദ്യമായല്ല സുരേഷ് ഇത്തരം ശിക്ഷാനടപടികൾക്ക് വിധേയമാകുന്നത്. പേട്ട സിഐയായിരിക്കുമ്പോള്‍ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനും സുരേഷിനെ സസ്പെൻറ് ചെയ്തിട്ടുണ്ട്.
You must be logged in to post a comment Login