Connect with us

Hi, what are you looking for?

Exclusive

സിപിഎം സഹകരണ ബാങ്കില്‍ വീണ്ടും കോടികളുടെ തട്ടിപ്പ്

തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ സിപിഎം പാര്‍ട്ടി. തൃശൂര്‍ ജില്ലയിലെ കരവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിന് പിന്നാലെ പുറത്തെത്തുന്നത് മറ്റൊരു വലിയ തട്ടിപ്പ്.

സിപിഎം നിയന്ത്രണത്തിലുള്ള മലപ്പുറം പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ നടന്നത് എട്ട് കോടിയുടെ കൊള്ള. രേഖകളില്‍ കൃത്രിമം കാണിച്ചാണ് മൂന്നു വര്‍ഷം മുമ്പ് നൂറുകണക്കിനാളുകളുടെ നിക്ഷേപ തുക തട്ടിയെടുത്തിരിക്കുന്നത്.

ജീവനക്കാരാണ് പണം തട്ടിയതെന്ന് ഭരണസമിതിയും ആറ് കോടി ഭരണസമിതിയുടെ കൊള്ളയാണെന്ന് ജീവനക്കാരും പറയുന്നു.ഇതിനിടെ 8 കോടിയുടെ ബാധ്യത അടക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കി.

എന്നാല്‍ ഈ തട്ടിപ്പുകൊണ്ട് വെട്ടിലായിരിക്കുന്നത് കുറച്ച് പാവപ്പെട്ടവരാണ്. അന്നന്നത്തെ അധ്വാനം കൊണ്ട് സ്വരുകൂട്ടി വച്ച പണമെല്ലാം ബാങ്കില്‍ നിക്ഷേപിച്ച പലരുടെയും കാശ് പോയ സ്ഥിതിയിലാണ്.

പറപ്പൂര്‍ കവലയില്‍ ചായക്കട നടത്തിയായിരുന്നു ചവിടിക്കോടന്‍ ഹംസയുടെ ഉപജീവനം. അപകടത്തെ തുടര്‍ന്ന് ഇപ്പോള്‍ നടക്കാന്‍ കഴിയുന്നില്ല. അടിയന്തിരമായി ശസ്ത്ര ക്രിയ ചെയ്യണം. അതിന് രണ്ടര ലക്ഷത്തോളം രൂപ വേണം. കയ്യില്‍ ഒറ്റ രൂപയില്ല. പറപ്പൂര്‍ റൂറല്‍ സഹകരണ സൊസൈറ്റിയില്‍ രണ്ട് ലക്ഷത്തോളം രൂപ നിക്ഷേപമുണ്ട്. അത് നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഭിന്നശേഷിക്കാരനായ അലവിക്കുട്ടിക്ക് നഷ്ടപെട്ടത് രണ്ട് ലക്ഷം രൂപയാണ്. പെട്ടിക്കട കച്ചവടക്കാരനായ അഹമ്മദ് കുട്ടിക്ക് പോയത് ഒന്നര ലക്ഷം രൂപ. ഇത്തരത്തില്‍ നിരവധി പേര്‍ക്കായി നഷ്ടമായത് എട്ട് കോടിയോളം രൂപയാണ്. സ്ഥിര നിക്ഷേപത്തിലും നിത്യനിധി നിക്ഷേപത്തിലും കൃത്രിമം കാണിച്ച് നിക്ഷേപകരറിയാതെ പണം പിന്‍വലിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. പണയം വച്ച സ്വര്‍ണാഭരങ്ങള്‍ വായ്പ്പ വച്ചവരറിയാതെ എടുത്തുകൊണ്ടുപോയി സ്വകാര്യ പണമിടപാടുസ്ഥാപനങ്ങളില്‍ വലിയ തുകക്ക് പണയം വച്ചും പണം തട്ടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പരാതിയില്‍ സഹകരണ വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ജീവനക്കാര്‍ സസ്‌പെന്‍ഷനിലാണ്. ജീവനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്. രണ്ട് കോടിയുടെ തിരമറി നടത്തിയെന്ന് സമ്മതിച്ച സൊസൈറ്റിയിലെ ജീവനക്കാരന്‍ ഇതിന്റെ മറവില്‍ ബാക്കി ആറ് കോടിയുടെ കൊള്ള നടത്തിയത് ഭരണസമിതി അംഗങ്ങളാണെന്നും ആരോപിച്ചു. തര്‍ക്കവും പരാതിയും കേസുമൊക്കെ നീണ്ടു പോകുമ്പോള്‍ പാവം നിക്ഷേപകരാണ് വഴിയാധാരമായത്.

കരുവന്നൂര്‍ കേസ് പോലെ തന്നെ ഇതും സര്‍ക്കാര്‍ പൂഴത്താനാണ് സാധ്യത. വകുപ്പ് ഭരിക്കുന്നത് അതിലും വലിയ കള്ളനായാതിനാല്‍ പിന്നെ അണികളുടെ കാര്യം പറയാനുണ്ടോ ? ഇളങ്കുളം ബാങ്കിലെ തിരിമറി കേസിലെ പ്രതിയാണ് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഇടത് പക്ഷ സര്‍ക്കാറിന്റെ തട്ടിപ്പും വെട്ടിപ്പും മൂലം വഴിയാധാരമാകുന്നത് പല കുടുംബങ്ങളുമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...