Connect with us

Hi, what are you looking for?

Exclusive

കറന്‍സി കടത്തിയ മുഖ്യമന്ത്രി! നന്മ തിരിച്ചറിയണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയെ പ്രതികൂട്ടിലാക്കി സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴി പുറത്തുവന്നതിനുപിന്നാലെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലെ കറന്‍സി ക്ഷാമം തീര്‍ക്കാന്‍ വിദേശ കറന്‍സി എത്തിച്ച സഖാവിന്റെ നന്മ തിരിച്ചറിയാത്ത കേരളമേയെന്നാണ് രാഹുലിന്റെ പരിഹാസം. ഒരു പരിഹാസ സംഭാഷമാണ് രാഹുല്‍ പങ്കുവെച്ചത്. മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്നയുടെ മൊഴി പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രി പറയുന്നതിങ്ങനെ.. കാള കിടക്കും കയറോടും.. കിടിലന്‍ മറുപടിയെന്നാണ് ബിജിഎം സഖാവിന്റെ മറുപടി. വെറുതെയല്ല നിങ്ങള്‍ 41 സീറ്റിലൊതുങ്ങിയത്. ജനങ്ങള്‍ക്ക് വിശ്വാസമാണ് സഖാവിനെ എന്നാണ് ന്യായീകരണ സഖാവിന്റെ വാക്കുകള്‍. കേരളത്തിലെ കറന്‍സി ക്ഷാമം തീര്‍ക്കാന്‍ വിദേശ കറന്‍സി എത്തിച്ച സഖാവിന്റെ നന്മ തിരിച്ചറിയാത്ത കേരളമെ എന്നാണ് നന്മ സഖാവിന്റെ മറുപടി.

മുഖ്യമന്ത്രിക്കും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വേണ്ടി വിദേശ കറന്‍സി കടത്തിയിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി. 2017ലെ മുഖ്യമന്ത്രിയുടെ യു.എ.ഇയിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ കോണ്‍സുലേറ്റ് അറ്റാഷെയായ അഹമ്മദ് അല്‍ദൗഖി എന്ന യു.എ.ഇ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞന്‍ വഴി വിദേശ കറന്‍സി കടത്തിയതെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്.ജൂലൈ 29ന് കസ്റ്റംസ് കമ്മീഷണര്‍ അയച്ച ഷോക്കോസ് നോട്ടീസിലാണ് ശിവശങ്കര്‍, സ്വപ്ന എന്നിവരുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സരിത്ത് ആണ് കറന്‍സി വാങ്ങി അല്‍ദൗഖിക്ക് കൈമാറിയത്. പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്‍ എന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നാണ് മുഖ്യമന്ത്രിക്കുള്ള പാക്കറ്റ് വാങ്ങിയതെന്ന് സരിത്തിന്റെ മൊഴിയില്‍ പറയുന്നു.പാക്കറ്റില്‍ ഒരു ബണ്ടില്‍ കറന്‍സി ഉണ്ടെന്ന് എക്സ് റേ സ്‌കാനിംഗില്‍ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളര്‍ ടിപ്പ് കോണ്‍സുലേറ്റ് ജനറല്‍ തനിക്ക് നല്‍കിയെന്നും സരിത്ത് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പാക്കറ്റ് കൈമാറിയത് എം ശിവശങ്കറും സ്ഥിരീകരിച്ചിട്ടുണ്ട്. കൈമാറിയത് യു എ ഇ പ്രതിനിധികള്‍ക്കുള്ള സമ്മാനമായിരുന്നു എന്നാണ് ശിവശങ്കറിന്റെ വിശദീകരണം. കൃത്യസമയത്ത് സമ്മാനം എത്തിച്ചു എന്നല്ലാതെ ആര് മുഖേന എത്തിച്ചു എന്ന് തനിനിക്കറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു.

പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ ഓഫീസര്‍ ഉദ്യോഗസ്ഥനായ ഹരികൃഷ്ണനില്‍ നിന്നും ഈ കവര്‍ കോണ്‍സുലേറ്റിലെ എത്തിച്ചുവെന്നും, സംശയം തോന്നിയപ്പോള്‍ സ്‌കാന്‍ ചെയ്ത് നോക്കിയപ്പോള്‍ കറന്‍സി ഉണ്ടായിരുന്നുവെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നുണ്ട്. സ്വപ്‌നസുരേഷിന്റെയും സരിത്തിന്റെയും നിര്‍ണായക മൊഴി വീണ്ടും പുറത്തുവന്നത് പിണറായി വിജയന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...