Connect with us

Hi, what are you looking for?

Exclusive

മാസ്‌കിന് പിന്നാലെ പൃഷ്ഠ പ്രദര്‍ശനം നിര്‍ത്താന്‍ ഷംസീറിനെ താക്കീത് ചെയ്യുമോ സ്പീക്കര്‍ ?

പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയിരുന്നതിന് പാവപ്പെട്ടവനെ പിഴിഞ്ഞ് പിഴയീടാക്കാക്കി ഒരു മാസം ലക്ഷക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്തുന്നത്. എന്നാല്‍ അതെ കുറ്റം ഒരു എം.എല്‍ .എ ചെയ്താല്‍ വെറും താക്കീത്. കഴിഞ്ഞ് ദിവസം സിപിഎമ്മിന്റെ തലശേരി എം.എല്‍.എ എ.എന്‍.ഷംസീര്‍ മാസ്‌ക് ധരിക്കാതെ സഭയില്‍ ഇരിക്കുന്നതിനെ സ്പീക്കറുടെ വിമര്‍ശിച്ച്ത് വലിയ വാര്‍ത്തയായി. പാലുമേടിക്കാന്‍ പോയ പയ്യനേയും ബലിയിടാന്‍ പോയ യുവാവിനെയും പുറത്തിറങ്ങിയ വൃദ്ധയേയും ഒക്കെ മാസ്‌ക്ക് ധരിക്കാത്തിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തി പിഴ അടപ്പിച്ച വാര്‍ത്തകള്‍ക്കിടയില്‍ ഈ വാര്‍ത്തയ്ക്കും പ്രാധാന്യമുണ്ട്.

ദിവസങ്ങളായി ഷംസീര്‍ സഭയില്‍ മാസ്‌ക് ധരിക്കാറില്ല. കണ്ടുമടുത്താണ് സ്പീക്കര്‍ ഇക്കാര്യത്തില്‍ പരസ്യശാസന നടത്തുന്നത്. ‘ഷംസീര്‍ സഭയ്ക്കകത്ത് മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു. മാസ്‌ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?’- എന്നായിരുന്നു ശാസന. മാസ്‌ക്ക് ധരിച്ചില്ലങ്കില്‍ പിഴയിടും എന്നതാണ് പുതിയ നിയമം. നാലു കോടി രൂപ മാസ്‌ക്ക് ഊരിയവരില്‍നിന്ന് ഇതുവരെ ഖജനാവിലേക്ക് എത്തിയതായി കഴിഞ്ഞ ദിവസം സഭയെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. എംഎല്‍എയോട് പിഴയിടാന്‍ ആരും പറഞ്ഞില്ല. നിയമസഭയക്കുള്ളില്‍ ഇതിനും പ്രത്യേക പരിരക്ഷകാണും.

മാസ്‌ക്കില്ലാത്ത ഷംസീറിന്റെ മുഖം കണ്ടു മടുത്തതുകൊണ്ടല്ല, പൃഷ്ഠം കണ്ടു മടുത്തതാണ് സ്വീക്കറുടെ ശാസനയക്ക് കാരണം എന്ന് അടക്കം പറയുന്നവരുമുണ്ട്.

സഭ നടക്കുമ്പോള്‍ അകത്തളത്തിലെ കാര്യക്കാരനായിട്ടാണ് ഷംസീറിന്റെ ഭാവം. സീറ്റിലിരിക്കില്ല. ഇരിക്കാന്‍ ബുദ്ധിമുട്ടുള്ള വല്ല രോഗവും ഉണ്ടോ എന്നു സംശയിക്കും വിധമാണ് പെരുമാറ്റം. പുറം ബഞ്ചുകാരോട് കുശലം പറഞ്ഞ് തെക്കുവടക്കു നടക്കും. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റൊരംഗം എഴുന്നേറ്റു നില്‍ക്കരുതെന്നാണ് സഭയിലെ ചട്ടം. സ്പീക്കര്‍ക്ക പുറം തിരിഞ്ഞി ഒരിക്കലും നിന്നു കൂടാ. ഷംസീറിന് രണ്ടു ബാധകമല്ല. സ്പീക്കറെ പൃഷ്ഠം കാട്ടിക്കൊണ്ടാകും കൂടുതല്‍ സമയവും നില്‍ക്കുക.

സ്പീക്കറുടെ ശാസന ഏറ്റു. ഇന്ന് മാസ്‌ക്ക് ധരിച്ചാണ് ഷംസിര്‍ എത്തിയത്. പൃഷ്ഠ ്പ്രദര്‍ശനം നിര്‍ത്താനും താക്കീത് വേണ്ടി വന്നേക്കാം.

അതേസമയം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും പ്രിയപ്പെട്ടവനായിരുന്ന ഷംസീറിനോട് വേണഅടത്ര താല്‍പര്യം ഇല്ലെന്നും പറഞ്ഞു കേള്‍ക്കുന്നു അതിന് കാരണവുമുണ്ട്. കിഫ്ബിയെയും ടൂറിസം വകുപ്പിനെയും മറ്റും ആക്ഷഏപിച്ചു കൊണ്ട് ഗണേഷ് കുമാര്‍ സഭയില്‍ പ്രസംഗിച്ചപ്പോള്‍ അതിന് താങ്ങായി നിന്നത് ഷംസീര്‍ ആയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് പാര്‍ട്ടിയെയും മുഖ്യന്റെ മരുമകനെയും വിമര്‍ശിച്ചാല്‍ പിന്നെങ്ങനെ പോന്നോമന പട്ടം കിട്ടാനാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...