Connect with us

Hi, what are you looking for?

Exclusive

പോലീസിനെ നിലക്ക് നിര്‍ത്തണം; പിണറായിയ്ക്ക് ഭീഷണി സന്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം. പൊലീസ് മര്‍ദനത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടയത്തുനിന്നാണ് ക്ലിഫ് ഹൗസിലേക്ക് ഭീഷണി എത്തിയത്. കോട്ടയത്ത് ഒരാള്‍ക്ക് പൊലീസ് മര്‍ദനമേറ്റുവെന്നും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഫോണ്‍ സന്ദേശത്തിന്റെ ഉള്ളടക്കം.

വിളിച്ചയാളിനെക്കുറിച്ച് സൂചന കിട്ടിയെന്നും ഇയാളെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. മൂന്നു ദിവസം മുന്‍പ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മറ്റൊരു ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ക്ലിഫ് ഹൗസില്‍ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സേലത്തുനിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തു.പ്രേം രാജ് എന്ന് പേരുള്ള മലയാളിയെയാണ് തമിഴ്നാട് പൊലീസ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ബംഗളൂരുവില്‍ താമസമാക്കിയ ആളാണ്. ബസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് മാനസികമായി സംഘര്‍ഷം നേരിടുന്നയാളാണ് ഇയാളെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇത്തവണത്തെ ഫോണ്‍ വിളി എത്തിയത് കോട്ടയത്തു നിന്നാണെങ്കിലും ആരാണ് വിളിച്ചതെന്നോ മറ്റ് കൂടുതല്‍ വിവരങ്ങളോ അറിയാന്‍ സാധിച്ചിട്ടില്ല.

ലോക്ഡൗണ്‍ സമയത്തെ പൊലീസ് പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നു വരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെ സംബന്ധിച്ച ഫോണ്‍ വിളിയായിരിക്കാമിതെന്ന് പൊലീസ് കരുതുന്നുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയ ഭീഷണി സന്ദേശം പൊലീസ് ഗൗരവമായി തന്നെയാണ് കാണുന്നത്.

അതേ സമയം ജനങ്ങള്‍ക്ക് പ്രകോപനമുണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തികളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ഇന്ന് സഭയില്‍ പോലീസിന്റെ പ്രവര്‍ത്തികളെ പിണറായി വിജയന്‍ ന്യായീകരിക്കുകയാണ് ചെയ്തത്.

ഏറ്റവും ഒടുവിലായി കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ്ഐ വിമലിനെ സസ്പെന്‍ഡ് ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്.

കഴക്കൂട്ടം സ്വദേശി ഷിബു കുമാറിനെയാണ് പോലീസ് അകാരണമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാള്‍ ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണല്‍ അന്വേഷണം നടത്തും.

എന്നാല്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നുണ്ടെന്ന റെസിഡന്‍സ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നെന്ന് പോലീസ് പറയുന്നു. മദ്യപാനികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് ഷിബുവിന് പരിക്കേറ്റത് എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വാദം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...