Connect with us

Hi, what are you looking for?

Exclusive

ഖജനാവിലേക്ക് കോടികള്‍ ഒഴുകുന്നു, അള മുട്ടിയാല്‍ ചേരയും കടിക്കും, പിണറായിയോട് രാഹുല്‍

പോലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘങ്ങളെ പോലെയാക്കി മാറ്റിയോ പിണറായി സര്‍ക്കാര്‍ എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്. മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങള്‍ ക്വട്ടേഷന്‍ പിരിവ് നടത്താന്‍ ഏല്‍പ്പിക്കും പോലെ ഓരോ പൊലീസ് സ്റ്റേഷനിലും നിശ്ചിത സംഖ്യ ഫൈന്‍ പിരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും രാഹുല്‍ വിമര്‍ശിക്കുന്നു. അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന പഴഞ്ചൊല്ല് ഒന്നോര്‍ത്താല്‍ നല്ലതെന്നാണ് രാഹുലിന്റെ പരിഹാസം.

ജനങ്ങള്‍ മുണ്ടു മുറുക്കിയുടുത്തും അത്താഴപ്പട്ടിണി കിടന്നും ജീവന്‍ നിലനിര്‍ത്താനായി സ്വരൂപിച്ച പണത്തില്‍ നിന്നാണ് നമ്മുടെ സര്‍ക്കാര്‍ 125 കോടി ഫൈന്‍ ചുമത്തി ഖജനാവിലേക്ക് വരവ് വെച്ചത് എന്നും രാഹുല്‍ പറയുന്നു. നാളെയെന്താകുമെന്ന ഭീതിയില്‍ കഴിയുന്ന കൊറോണക്കാലത്ത് തന്റെ കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് നിലവിളിക്കരുതെന്ന് കരുതി സ്വരൂപിക്കുന്ന പണത്തില്‍ നിന്നാണ് കാക്കിയിട്ട ഏമാന്മാരെക്കൊണ്ട് പിടിച്ചു പറിക്കുന്നത്. പണ്ട് ജന്മിമാര്‍ കുടിയാന്മാര്‍ അധ്വാനിച്ചുണ്ടാക്കുന്ന വിള പറിച്ചു കൊണ്ട് പോകുന്നതിന്റെ 2021 ലെ ആവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

പുല്ലരിയാന്‍ പോയവരുടേയും, മകളെ ആശുപത്രിയില്‍ കാണിക്കാന്‍ പോകുമ്പോഴും, പുതുമണവാളന്റെ പുതുമോടിയിലും ഫൈന്‍ നല്‍കി സ്വീകരിക്കുന്ന ലോകത്തിലെ ഒരേ ഒരു ഭരണകൂടത്തിന്റെ പേരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും രാഹുല്‍ വിമര്‍ശിക്കുന്നു. തന്റെ ലോറിയില്‍ അട്ടിവെച്ച കല്ലിനേക്കാള്‍ ഫൈന്‍ രസീതുമായി മാല കോര്‍ത്ത് പ്രതിഷേധിച്ച മഞ്ചേരിയിലെ ലോറി ഡ്രൈവറുടെ സങ്കട ദൃശ്യം നാം കണ്ടതാണ്.

നാട്ടുകാര്‍ പിരിച്ച് പണം കൊടുത്ത് സഹായിച്ച പാവത്തിന്റെ പോക്കറ്റിലും ഈ സര്‍ക്കാര്‍ കൊള്ളയടിച്ചതും നാം കണ്ടതാണ്.മുംബൈയിലൊക്കെ ഗുണ്ടാ കൊള്ളസംഘങ്ങള്‍ ക്വട്ടേഷന്‍ പിരിവ് നടത്താന്‍ ഏല്‍പ്പിക്കും പോലെ ഓരോ സ്റ്റേഷനിലും നിശ്ചിത സംഖ്യ ഫൈന്‍ പിരിക്കാന്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും രാഹുല്‍ പരിഹസിക്കുന്നു.

കേരള പോലീസ് ഇതുവരെ പിഴയായി പിരിച്ചെടുത്തത് 125 കോടിയോളം രൂപയാണെന്നാണ് കണക്ക്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തതെന്നും ഇവരില്‍ നിന്നായി 125 മുതല്‍ 150 കോടിവരെ പിഴയായി ചമുത്തിയെന്നും പല റിപ്പോര്‍ട്ടുകളുണ്ട്. രണ്ടാം തരംഗത്തിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്ന മെയ് 8 മുതല്‍, ഓഗസ്റ്റ് 4 ന് ഏറ്റവും പുതിയ ഇളവുകള്‍ അവതരിപ്പിക്കുന്നതുവരെയുള്ള കണക്കാണിത്.ഈ കാലയളവില്‍ മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങള്‍ പിടിച്ചെടുത്തപ്പോള്‍, 4.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...