Connect with us

Hi, what are you looking for?

Exclusive

സാറേ..വലിച്ചെറിയല്ലേ..സാറേ..ഇതെന്റെ ചോറാണ്…മത്സ്യവില്‍പ്പനക്കാരിയുടെ രണ്ടായിരം രൂപയുടെ മീന്‍ വലിച്ചെറിഞ്ഞു

മേരി വര്‍ഗ്ഗീസ് എന്ന മത്സ്യത്തൊഴിലാളിയുടെ സങ്കടം കേട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ.. വീണ്ടും സമാനമായ സംഭവം തിരുവനന്തപുരത്ത് നടന്നിരിക്കുന്നു. പിണറായി പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതെന്ത് ഭാവിച്ചാണ്? കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് രണ്ടായിരം രൂപയിലേറെ വില വരുന്ന മീന്‍ വലിച്ചെറിഞ്ഞ് ഉദ്യോഗസ്ഥര്‍. തടയാന്‍ ശ്രമിച്ച മത്സ്യവില്‍പ്പനക്കാരിക്ക് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മത്സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാരാണ് വലിച്ചെറിഞ്ഞത്.

അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ വില്‍ക്കാനെത്തിച്ച മീനാണ് നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. ഉദ്യോഗസ്ഥരെ തടയുന്നതിനിടയില്‍ റോഡിലേക്ക് വീണ് ഇവര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് അല്‍ഫോണ്‍സയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നഗരസഭാ പരിധിയിലുള്ള അവനവഞ്ചേരിയില്‍ വില്‍പനയ്ക്കു വെച്ച മീനാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ വലിച്ചെറിഞ്ഞത്. 2000 രൂപയിലേറെ വിലവരുന്ന മത്സ്യം കുട്ടയില്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥര്‍ എത്തി വില്‍പന ചോദ്യം ചെയ്ത് പലകയുടെ തട്ടില്‍ വെച്ചിരുന്ന മീന്‍ തട്ടോടു കൂടി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മീന്‍ വലിച്ചെറിയരുതെന്ന് പറഞ്ഞ് തടയാന് ശ്രമിച്ചപ്പോള്‍ ഈ അമ്മ റോഡിലേക്ക് വീഴുകയായിരുന്നു.

റോഡിലേക്ക് വീണ അല്‍ഫോണ്‍സയുടെ കൈക്ക് പരിക്കേറ്റു. ഇവരെ വലിയകുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്തുള്ള മീന്‍കടക്കാരനെ സഹായിക്കാനാണ് വഴിയോര മീന്‍ കച്ചവടം തടഞ്ഞതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. രണ്ട് കുട്ട മത്സ്യമാണ് ഇവര്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത്. ഇതില്‍ ഒരു കുട്ട വലിച്ചെറിയുകയും ഒരു കുട്ട നഗരസഭയുടെ വാഹനത്തില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. പരിക്കേറ്റ ഈ വയോധികയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.

ഇത്തരം വേദന നിറഞ്ഞ ദൃശ്യമായിരുന്നു കൊല്ലത്തുനിന്നും കേരളക്കര കണ്ടത്. അന്ന് മേരി എന്ന അമ്മ കരഞ്ഞുപറഞ്ഞത് പോലീസ് ഉദ്യോഗസ്ഥര്‍ കേട്ടില്ല. ജീവിക്കാന്‍ മാര്‍ഗമില്ലാതെ എന്തെങ്കിലും മാര്‍ഗത്തിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരെ ഇങ്ങനെ തടസ്സപ്പെടുത്തിയുള്ള ക്രൂരത പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി കാണുന്നില്ലേയെന്നാണ് ചോദിക്കാനുള്ളത്. ഒരിടത്ത് പോലീസാണെങ്കില്‍ ഇവിടെ നഗരസഭ ജീവനക്കാരാണ്. വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇത് വഴിവെക്കുന്നത്. നഗരസഭാ ഉദ്യോഗസ്ഥര്‍ പറയുന്നത് പരാതി നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നുവെന്നും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നുമാണ്. എന്നാല്‍, മത്സ്യവില്‍പ്പന നടത്തുന്ന ഒരാളുടെ മത്സ്യം എടുത്തുമാറ്റുമ്പോള്‍ ഈ ദൃശ്യങ്ങളില്‍ കാണുന്നതുപോലെയാണോ ചെയ്യേണ്ടതെന്നാണ് ചോദ്യം. ഈ ക്രൂരത കാണിക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം നല്‍കിയിരിക്കുന്നത് എന്നും ചോദിച്ചു പോകുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...