ഇനിയും കണ്ണീര്‍ ഉണങ്ങിയിട്ടില്ലാത്ത പെട്ടിമുടിയിലെ പട്ടിണി പാവങ്ങളെ പറ്റിക്കുകയാണ് പിണറായി വിജയന്‍ .ഇനിയൊരു ദുരന്തം കൂടി താങ്ങുവാനുള്ള ശേഷി ആ പാവങ്ങള്‍ക്ക് ഇല്ല.
നേരം ഇരുട്ടി വെളുക്കും മുമ്പേ ഉറ്റവരെയും ഉടയവരെയും എന്നന്നേക്കുമായി നഷ്ടപ്പെട്ട് തീരാ ദുഖത്തില്‍ അലയടിക്കുകയാണ് അവര്‍. തേയില നുളളി കിട്ടുന്ന കാശുകൊണ്ട് ജീവിതം കഴിച്ചു കൂട്ടുമ്പോള്‍ അവര്‍ ആഗ്രഹിച്ചത് അടച്ചുറപ്പും കെട്ടുറപ്പുമുള്ള ഒരു വീടായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കാതെ വീണ്ടുമൊരു ദുരന്തത്തിലേക്ക് തള്ളിവിടുകയാണ് ആ പാവങ്ങളെ….
ഒരു ആയുഷ്‌കാലം കൊണ്ട് സമ്പാദിച്ചതെല്ലാം ഒരറ്റ നിമിഷം കൊണ്ട് ഇല്ലാതായി. ലയം മുഴുവനായും ഉരുള്‍ പൊട്ടലില്‍ ഇല്ലാതായി.
കൈയ്യടി വാങ്ങി കൂട്ടാന്‍ 8 ഓളം പേര്‍ക്ക് സര്‍ക്കാര്‍ വീട് വെച്ചു കൊടുത്തിരുന്നു. സാമ്പത്തിക സഹായം മുഴുവനായും സര്‍ക്കാര്‍ കെടുത്തു തീര്‍ത്തിട്ടുമില്ല. നിരവധി പേര്‍ ഇപ്പോഴും സര്‍ക്കാറിന്റെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുകയാണ്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഈ പാവങ്ങളെ പരിഗണിക്കാന്‍ സര്‍ക്കാറിന് പറ്റിയിട്ടില്ല.
പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയത് വലിയ വാര്‍ത്തയാക്കിയിരുന്നു സഖാക്കന്‍മാര്‍.എന്നാല്‍ അത് വാസയോഗ്യമല്ലാത്ത ഭൂമിയെന്ന് ഇരകള്‍ ഹൈക്കോടതിയില്‍. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 50 സെന്റ് ഭൂമിയില്‍ വാഹനങ്ങള്‍പോലും പോകില്ലെന്നും റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കല്‍നടയായി പോകേണ്ട സ്ഥിതിയാണെന്നും ഇരകള്‍ കോടതിയെ അറിയിച്ചു. കണ്ണന്‍ ദേവന്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമിയില്‍ വീട് വെക്കാന്‍ സ്ഥലം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ എസ്റ്റേറ്റ് ഭൂമി തൊഴിലാളികള്‍ക്ക് വീട് വെക്കാന്‍ അനുവദിക്കണമെന്നതില്‍ നിരവധി നിയമ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദുരിതബാധിതര്‍ക്കായി കുറ്റിയാര്‍ വാലിയില്‍ 8 വീട് നിര്‍മിച്ചെന്നും 6 പേര്‍ക്ക് പട്ടയം അനുവദിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 8 പേര്‍ക്ക് വീട് നിര്‍മിച്ചു കൈമാറിയെന്ന് കണ്ണന്‍ ദേവന്‍ കമ്പനിയും കോടതിയെ അറിയിച്ചു. കേസില്‍ വിശദമായ മറുപടി അടുത്തമാസം 2 ന് മുന്‍പ് നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.