Connect with us

Hi, what are you looking for?

Exclusive

ഷംസീറിന് കൊമ്പുണ്ടോ? മാസ്‌ക് ധരിക്കാത്തതിന് ഷംസീറിന് സ്പീക്കറിന്റെ ശാസന

നിയമസഭയില്‍ പല അവസരങ്ങളിലും പലരുടെയും പ്രസംഗം തടസപ്പെടുത്തുന്ന ഒരാളാണ് എംഎല്‍എ എഎന്‍ ഷംസീറെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എല്ലാവര്‍ സംസാരിക്കുമ്പോഴും ഇടയ്ക്ക് കയറി സംസാരിക്കാന്‍ സ്പീക്കര്‍ ഷംസീറിന് എന്തെങ്കിലും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചിരുന്നത്. സ്പീക്കര്‍ പ്രത്യേക കസേര വല്ലോം ഷംസീറിന് നല്‍കിയിട്ടുണ്ടോ എന്നാണ് ചോദിച്ചിരുന്നത്. ഇപ്പോഴിതാ ഷംസീറിനെ ശാസിച്ച് സ്പീക്കര്‍ എംബി രാജേഷും.

എഎന്‍ ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ എന്നാണ് സ്പീക്കര്‍ സഭയില്‍ ചോദിച്ചത്. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയില്‍ പലരും മാസ്‌ക് താടിയില്‍ ആണ് വെക്കുന്നതെന്നും സ്പീക്കര്‍ പറയുകയുണ്ടായി. ജനങ്ങള്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സ്പീക്കറുടെ ശാസന. എഎന്‍ ഷംസീര്‍ മാസ്‌ക് മാറ്റിയതാണ് ശാസനക്കിടയാക്കിയത്. മാസ്‌ക് താടിയില്‍ വയ്ക്കുന്നവര്‍ക്ക് പോലിസ് പിഴ അടപ്പിക്കുന്ന സാചര്യത്തിലാണ് നിയമസഭ അംഗങ്ങള്‍ മാസ്‌ക് താടിയില്‍ വയ്ക്കുന്നത് എന്നോര്‍ക്കണം.

മാസ്‌കിന്റെ പേരില്‍ പോലീസ് ഈടാക്കുന്ന പെറ്റിക്ക് കൈയ്യും കണക്കുമില്ല. അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സ്പീക്കര്‍ ഭരണകക്ഷി എംഎല്‍.എയായ എ.എന്‍ ഷംസീറിനെ വിമര്‍ശിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയേയും മാസ്‌ക് വെക്കാത്തതിന് സ്പീക്കര്‍ വിമര്‍ശിച്ചു.

അതേസമയം, പ്രളയ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ഇന്ന് സഭയില്‍ ആരോപിച്ചു. പുത്തുമലയില്‍ രണ്ടു വര്‍ഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു. വാടക കെട്ടിടത്തില്‍ താമസിക്കുന്നവരുടെ വാടക പോലും സര്‍ക്കാര്‍ കൊടുക്കുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. സ്പോണ്‍സേഴ്സിന് വേണ്ട ഏകോപനം കിട്ടിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ദുരന്തത്തില്‍ ഇനിയും സഹായം കിട്ടാനുള്ളവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് കെ രാജന്‍ മറുപടി നല്‍കുകയുണ്ടായി. കവളപ്പാറയില്‍ 58 പേരുടെ വീട് നിര്‍മാണം നടന്നു വരുന്നുണ്ടെന്നും പുത്തുമലയില്‍ 95 കുടുംബങ്ങളെ ആണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിച്ചതെന്നും ഇവിടെ 38 വീടുകള്‍ ഈ മാസം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുത്തുമലയില്‍ 18 വീടുകള്‍ നിര്‍മ്മിക്കാമെന്നേറ്റ സ്പോണ്‍സര്‍ പിന്‍മാറിയിരുന്നു. അതിനു പകരം പുതിയ പദ്ധതി തയ്യാറാക്കുകയാണ്. എല്ലാവരുമായും സഹകരിച്ചു പുനരധിവാസം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു.
വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന മന്ത്രിയുടെ പരാമര്‍ശം തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടേത് മൈതാന പ്രസംഗമാണ്. ചെയ്ത പ്രവൃത്തികള്‍ സര്‍ക്കാര്‍ പാതിവഴിയില്‍ നിര്‍ത്തിയെന്നും സതീശന്‍ ആരോപിച്ചു. റീ ബില്‍ഡ് കേരളയില്‍ പ്രഖ്യാപിച്ച 7405 കോടിയില്‍ 460 കോടിയുടെ പദ്ധതി മാത്രമാണ് മൂന്ന് വര്‍ഷത്തില്‍ നടപ്പാക്കിയത്.

ലോക ബാങ്കിന്റെ ആദ്യ ഗഡു പോലും ചെലവാക്കിയില്ല. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ പണം വക മാറ്റി. രണ്ട് കൊല്ലമായിട്ടും രേഖകള്‍ ശരിയാക്കാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് റവന്യൂ വകുപ്പെന്നും സതീശന്‍ തുറന്നടിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...