ഇതെന്ത് നാടാണ് എന്ന് മനസ്സിലാവുന്നില്ലല്ലോ ദൈവമേ.. ഓരോരുത്തർക്കും ഓരോ നീതി.. കടയ്‌ക്കല്‍ ജംഗ്ഷനിലെ വ്യാപാരിയായ ഉദയാഭവനില്‍ കെ.എന്‍.ദേവരാജൻ്റെതാണ് ഈ വാക്കുകൾ. വ്യാപാരികളുടെ നെഞ്ചത്തടി്ക്കുന്ന സർക്കാരിൻ്റെ എല്ലാ തീരുമാനങ്ങളും നിയന്ത്രണങ്ങളും സഹിക്കാം. നല്ലൊരു നാളെയക്കു വേണ്ടി എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി ഈ നിയന്ത്രണങ്ങൾ എല്ലാം ഇത് വരെ കൃത്യമായി തന്നെ അനുസരിക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് പലപ്പോഴും പ്രതിഷേധങ്ങൾ അറിയിച്ചിട്ടുണ്ടെങ്കിലും സർക്കാരിനെ വെല്ലുവിളിച്ച് കൊണ്ട് തുറന്ന് പ്രവർത്തിച്ചിട്ടുമില്ല. അപ്പോഴും മറുവശത്ത് ബിവറെജ് ഔട്ട് ലെട്ടുകളിലെ നീണ്ട ക്യൂവും ആൾക്കൂട്ടവും സാധാരണക്കാരനായ വ്യാപാരിയെ നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു എന്നത് മറ്റൊരു വശം.
പക്ഷേ ഇപ്പൊ പോലീസിൻ്റെ അതിക്രമം അതിരുകടന്ന കാഴ്ചയാണ് ദേവരാജന് പറയാനുള്ളത് . ഏറെ നാളുകളായി തുറക്കാതിരുന്ന തൻ്റെ പെയിന്റ് കട തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 80 വയസ്സുകാരനായ ആ വൃദ്ധ വ്യാപാരിക്ക് പെറ്റി ചുമത്തിയ പോലീസിൻ്റെ ധാർഷ്ട്യം ഇനിയും കണ്ടില്ലെന്ന് വെയ്ക്കാൻ കഴിയില്ല.
കടയ്‌ക്കല്‍ ജംഗ്ഷനിലെ വ്യാപാരിയായ ഉദയാഭവനില്‍ കെ.എന്‍.ദേവരാജന്റെ പേരിലാണ് കേസെടുത്തത്. സമ്ബൂര്‍ണ ലോക്ഡൗണ്‍ ദിവസമായിരുന്ന ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും ജംഗ്ഷനിലെ കടയില്‍ എത്തി പത്രം എടുത്തു കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. കട തുറന്ന് ഷട്ടര്‍ ചെറുതായി ഉയര്‍ത്തിയ സമയത്താണ് പോലീസ് എത്തിയത്.
തുടര്‍ന്ന് പേരും മേല്‍വിലാസവും കുറിച്ചെടുത്ത ശേഷം സ്‌റ്റേഷനിലെത്താന്‍ എസ്‌ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയപ്പോഴാണ് കട തുറന്നുവെന്ന് ചൂണ്ടിക്കാട്ടി തനിക്കെതിരെ കേസെടുത്തതായി ദേവരാജന്‍ മനസിലാക്കിയത്.
എന്നാല്‍ പത്രം എടുക്കാന്‍ വന്നതാണെന്നും സാധാരണ രാവിലെ കടയിലെത്തി പത്രം എടുത്ത് വീട്ടില്‍ പോവുകയാണ് പതിവെന്നും ദേവരാജന്‍ ഇന്‍സ്‌പെക്ടറെ അറിയിച്ചു. എന്നാല് കാര്യങ്ങള്‍ വ്യക്തമാക്കി യിട്ടും തന്നെ ഉദ്യോഗസ്ഥര്‍ ദേവരാജനെ ആക്ഷേപിക്കുകയായിരുന്നുവെന്നും ദേവരാജന്‍ ആരോപിച്ചു. തുടര്‍ന്ന് പിഴ തുക അടച്ചതിന് ശേഷം ദേവരാജന്‍ കളക്ടര്‍, റൂറല്‍ എസ്പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി.