Connect with us

Hi, what are you looking for?

Exclusive

ഡാം തുറന്നുവിട്ടു, പാലം ഒഴുകിപ്പോയി, 1171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍, കേരളത്തിനും മുന്നറിയിപ്പ്

ഉത്തരേന്ത്യന്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രളയത്തിന്റെ പ്രതീതിയാണ് മധ്യപ്രദേശിലെ അഞ്ച് ജിലകളിലും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നദി കരകവിഞ്ഞൊഴുകുകയും ഡാമുകള്‍ തുറന്നുവിട്ടതും പ്രളയത്തിന് കാരണമായി. പാലം തകരുകയും റോഡുകള്‍ വെള്ളത്തിനടിയിലാകുകയും ചെയ്തു. മണികേദ ഡാമില്‍ നിന്ന് തുറന്ന് വിട്ട വെള്ളം നദിയിലേക്ക് ഒഴുകുകയും രണ്ട് പാലങ്ങളിലൊന്ന് പൂര്‍ണമായും തകരുകയും ചെയ്തു. മധ്യപ്രദേശിലെ ഡാത്തിയ ജില്ലയിലാണ് സംഭവമുണ്ടായത്. ശിവപുരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്വാളിയാര്‍-ചംബല്‍ മേഖലയില്‍ 1,171 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ധരിപ്പിച്ചിട്ടുണ്ട്.

സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു.

മഴ ദുരിതം വിതച്ച പ്രദേശങ്ങളില്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്ന് വിടുമെന്ന് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2009ല്‍ നിര്‍മിച്ച ഈ പാലം ജില്ലയെ രത്തന്‍ഗഡ് നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഇതേ പാലത്തിലെ തിക്കിലും തിരക്കിലും പെട്ട് 2013ല്‍ 115 തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരുന്നു.

ശിവപുരി, ഷിയോപൂര്‍, ഗ്വാളിയോര്‍ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. 1600ല്‍പ്പരം ആളുകളെ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷപെടുത്തി. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ശിവപുരി ജില്ലയിലെ അടല്‍ സാഗര്‍ ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറക്കേണ്ടിവന്നിട്ടുണ്ട്. അതേസമയം, രാജ്യത്ത് പല ഭാഗങ്ങളിലും ശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേരളത്തിലും മുന്നറിയിപ്പുണ്ട്. മൂന്നാം പ്രളയത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ശനിയാഴ്ചവരെ സംസ്ഥാനത്ത് മഴ ഉണ്ടാകുമെന്നാണ് പറയുന്നത്. ശക്തമയായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജഗ്രത പാലിക്കണം. വരുന്ന ശനിയാഴ്ചവരെ ഇടുക്കി ജില്ലയില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണമെന്നും മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വയ്ക്കണമെന്നും നിര്‍ദ്ദേളമുണ്ട്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...