വനിതാ സെല്ലിൽ സബ്ബ് ഇൻസ്പെക്ടർമാർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ വനിതാ എസ് ഐ ക്ക് പരിക്കേറ്റു. കൈക്ക് ഒടിവ് സംഭവിച്ച ഉദ്യോഗസ്ഥയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെ സീനിയോറിറ്റിയെത്തുടർന്ന് നടന്ന തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്.
വനിതാ സെൽ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ വിരമിച്ചപ്പോൾ സെല്ലിന്റെ ചുമതല ലഭിച്ച എസ്.ഐ.യും പിന്നീടെത്തിയ മറ്റൊരു എസ്.ഐ.യുമാണ് ഏറ്റുമുട്ടിയത്.
നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ടവരെക്കൊണ്ട് ഇപ്പൊ ഒരു സമാധാനവുമില്ലാത്ത അവസ്ഥയിലായി ജനങ്ങൾ എന്ന് പറഞ്ഞാൽ മതി. ക്രമവും വേണ്ട സമാധാനവും വേണ്ട, അല്പം ഉളുപ്പ് എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുകയാണ് ഇപ്പൊ.
ഇരുവരുടെയും വഴക്കുകൾ ഇവിടെ കുറച്ചു നാളുകളായി പതിവ് കാഴ്ചയാണെന്നാണ് മറ്റുള്ളവർ പറയുന്നത്. സീനിയോറിയയിയെക്കുറിച്ചുള്ള തർക്കങ്ങൾ കാരണം ഒരാൾ ഡിജിപി ക്ക് പരാതിപ്പെട്ടിരുന്നു. പരാതിക്കാരിയായ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുന്നു ക്രമക്കേടുകൾ കാട്ടുന്നു എന്നിവയായിരുന്നു പരാതിയിലെ ആരോപണങ്ങൾ.
കഴിഞ്ഞ ദിവസം പതിവ് പോലെ ആരംഭിച്ച വാഗ്‌വാദങ്ങൾ അസഭ്യവര്ഷങ്ങളിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. മല്പിടുത്തത്തിനിടെ സെല്ലിന്റെ ചുമതലയുള്ള എസ് ഐ യുടെ കൈക്ക് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര ആശുപത്രിയിൽ നടത്തിയ തുടര്പരിശോധനയിൽ കൈക്ക് പൊട്ടൽ സംഭവിച്ചതായി കണ്ടെത്തി.
സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടിയിരിക്കുകയാണ്.