Connect with us

Hi, what are you looking for?

Exclusive

അമ്പതോളം മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകുന്നു,കൈകള്‍ കെട്ടിയ നിലയില്‍

ഗംഗാ നദി കരയില്‍ മൃതദേഹങ്ങള്‍ അടിഞ്ഞ സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ എത്യോപ്യയിലെ ടിഗ്രെയിലെയും സുഡാനിലെയും പുഴകളില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. അമ്പതോളം മൃതദേഹങ്ങളാണ് ഇതുപോലെ ഒഴുകി നടക്കുന്നത്. എത്യോപയിലെ ടിഗ്രെയിലെ യുദ്ധമുഖത്തുനിന്ന് ഓടിപോയ ആളുകളുടേതാകാം മൃതദേഹങ്ങളെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയല്‍ രാജ്യമായ എത്യോപയിലെ ടിഗ്രേ മേഖലയില്‍ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ മൃതദേഹമാണ് ഒരാഴ്ചയ്ക്കിടെ ഇതുപോലെ നദിയില്‍ പൊങ്ങുന്നതെന്നാണ് പറയുന്നത്. ചില മൃതദേഹങ്ങളില്‍ വെടിയേറ്റ മുറിവുകളും കൈകള്‍ കെട്ടിയ നിലയിലും കാണപ്പെടുന്നു.

മരണകാരണമെന്താണ് അന്വേഷിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്റെ സഹായം ആവശ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. എത്യോപ്യയിലെ ടെക്കെസെ എന്നറിയപ്പെടുന്ന സെറ്റിറ്റ് നദിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ടിഗ്രേയിലെ ഒന്‍പത് മാസത്തെ സംഘര്‍ഷങ്ങളില്‍ ഏറ്റുവും പ്രശ്‌നബാധിതാ പ്രദേശങ്ങളിലൂടെയാണ് ഈ നദി ഒഴികുന്നത്. കസാല പ്രവിശ്യയിലെ പ്രാദേശിക പ്രതിനിധികളാണ് 50ഓളം മൃതദേഹങ്ങള്‍ കണ്ടതെന്നാണ് വിവരം.

എത്യോപ്യയിലെ സെറ്റിറ്റ് നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വംശീയ ടിഗ്രേക്കാരും എത്യോപ്യന്‍ സഖ്യസേനയപം ടിേ്രഗ സേനയുമായി ഏറ്റുമുട്ടിയെന്നാണ് പറയുന്നത്. രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഒരാള്‍ പുരുഷനാണെന്നും അയാളുടെ കൈ ബന്ധിക്കപ്പെട്ടിട്ടാണുള്ളതെന്നും സ്ത്രീയുടെ മൃതദേഹത്തില്‍ നെഞ്ചില്‍ വെടിയേറ്റ പാടുണ്ടായിരുന്നുവെന്നും ടിഗ്രേ നഗരനായ ഹുമേരിയില്‍ നിന്ന് സുഡാനിലേക്ക് പലായനം ചെയ്ത സര്‍ജന്‍ പറയുന്നു. പത്ത് മൃതദേഹങ്ങളെങ്കിലും കുഴിച്ചിട്ടുണ്ടെന്നും ഇയാള്‍ വ്യക്തമാക്കുന്നു.

നദിയില്‍ മുഖം താഴ്ത്തി പൊങ്ങിക്കിടക്കുന്ന ഒരു മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നു. യുദ്ധക്കാലത്ത് പ്രാദേശിക ടിഗ്രായന്മാരെ പുറത്താക്കിയതായി അഭയാര്‍ത്ഥികള്‍ ആരോപിക്കുന്ന ഹുമേരിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് മറ്റൊരു സ്ഥിരീകരണം. മത്സ്യത്തൊഴിലാളികളും മൃതദേഹങ്ങള്‍ കണ്ടിട്ടുണ്ട്.

നദിയില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍. മൃതദേഹങ്ങള്‍ ആരുടെ ആണെന്ന് തിരിച്ചറിയല്‍ ശ്രമകരമാണെന്നാണ് പറയുന്നത്. ഒരു മൃതദേഹത്തിന്റെ ശരീരത്തില്‍ ടിഗ്രേനിയന്‍ എന്ന ഭാഷയില്‍ പച്ചക്കുത്തിയിട്ടുണ്ട്. കൂടാതെ പലരുടെയും മുഖങ്ങള്‍ അവിടുത്തെ ഗോത്രവര്‍ഗക്കാരുടെതാണെന്ന് സംശയിക്കുന്നതായി മറ്റൊരു ഡോക്ടറും പറയുന്നു. ശക്തമായ മഴ ഉള്ളതുകൊണ്ടുതന്നെ വെള്ളത്തിന് നല്ല ഒഴുക്കുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ പലതും കരയ്ക്കടുപ്പിക്കുന്നത് ശ്രമകരമാണെന്നാണ് വിലയിരുത്തല്‍. നവംബറിലാണ് എത്യോപ്യയിലെ ഫെഡറല്‍ സേനയും മേഖലയിലെ ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും തമ്മില്‍ ടിഗ്രേനിയന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...