നിയമസഭ തല്ലിത്തകർത്ത കേസിൽ, അതും വ്യക്തമായ ക്രിമിനൽ കേസ് ആയിരുന്നിട്ട് കൂടി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഇത്തരത്തിൽ വിലകുറഞ്ഞ ന്യായീകരണങ്ങൾ നിരത്തി സംരക്ഷിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്ന് പലർക്കും സ്വാഭീവകമായും തോന്നാവുന്ന സംശയമാണ്. പണ്ട് യുഡിഎഫ് ഭരണകാലത്ത് പോലീസ് എഫ്ഐആർ ഇട്ടതിന് പോലും കോൺഗ്രസ് മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ച സഖാക്കൾ ശിവൻകുട്ടിയുടെ കാര്യത്തിൽ കാണിക്കുന്ന ചിറ്റമ്മ നയം വെറും പാർട്ടി സ്നേഹമായി കാണാൻ കഴിയില്ല. അതിനു പിന്നിലെ യദാർത്ഥ അജണ്ട ബഹുമാന്യനായ മുഖ്യമന്ത്രിയുടേത് തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്.
തന്റെ മന്ത്രി സഭയിലെ ഒരു മന്ത്രി പോയാൽ മുഖ്യന് അതൊരു തീരാ നഷ്ടമൊന്നുമായിരിക്കില്ല. എന്നാൽ ആ മന്ത്രി ശിവൻകുട്ടി ആവുമ്പോൾ തീർച്ചയായും പണി കിട്ടുന്നത് സാക്ഷാത് പിണറായി വിജയന് തന്നെയാവും. കാരണം വിചാരണ നേരിടുന്ന മന്ത്രി രാജി വെയ്ക്കണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടാൽ ലാവ്‌ലിൻ കേസിൽ വിചാരണ കാത്തിരിക്കുന്ന പിണറായി വിജയനും അടുത്ത തന്നെ രാജിക്ക് ഒരുങ്ങേണ്ടി വരും. ഒരേ വീട്ടിൽ രണ്ടു നീതി പാടില്ലല്ലോ . അതുകൊണ്ട് ശിവൻ കുട്ടിയെ ഇപ്പോൾ കൈവിട്ടാൽ പിണറായി വിജയൻ ഇരിക്കും കൊമ്പ് മുറിക്കും പോലെയാവും എന്നതിൽ തർക്കമില്ല.
അത് കൊണ്ടാണ് നിയമസഭാ തല്ലിതകർത്ത് കേസിൽ പ്രതിയായി വിചാരണ നേരിടുന്ന ഒരു പ്രതിയെ നാണം കെട്ടും സംരക്ഷിക്കാൻ മുഖ്യമന്ത്രി നിര്ബന്ധിതനാവുന്നത്. ചുരുക്കത്തിൽ നീ പോയാൽ ഞാനും പോവും . അതുകൊണ്ട് നിന്നെ ഞാൻ കൈവിടില്ല എന്ന നയം ..