Connect with us

Hi, what are you looking for?

Exclusive

സമാന്തര ഫോണിലൂടെ ഭീകരര്‍ കേരളത്തെ പിടിമുറുക്കുന്നു

കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ചു കൊണ്ട് പുറത്തെത്തിയ വാര്‍ത്തയായിരുന്നു കൊച്ചിയിലും കോഴിക്കോട്ടും സാമാന്ത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. ഇതിന് പിന്നില്‍ ഭീകര സംഘടനയാണോ എന്ന സംശയം തുടക്കം മുതലേ ഉന്നത ഉദ്യോഗസ്ഥര്‍ എല്ലാവരും ഉന്നയിച്ചിരുന്നു.
ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിനെതിരെയുള്ള നീക്കമാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെ കാണുന്നത്. കൊച്ചി കേന്ദ്രീകരിച്ച് മാത്രം 14 സമാന്തര എക്‌സ്‌ചേഞ്ചുകളാണ് ഉള്ളത്.

ഇത്തരം സമാന്തര എക്‌സ്‌ചേഞ്ചുകള്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ ആണെന്ന അഭ്യൂഹം ഉയര്‍ന്നു വരുകയാണ്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റും പ്രതിരോധമന്ത്രാലയത്തില്‍ നിന്നാണ് എന്ന പേരില്‍ ഫോണ്‍ കോളുകള്‍ എത്തുന്നു. എക്‌സ് ചേഞ്ചിന് ആവശ്യയമായ ഉപകരണങ്ങള്‍ നല്‍കിയത് ഐഎസ്‌ഐ എന്നും റിപ്പോര്‍ട്ട് പുറത്ത് വരുന്നു. അതേസമയം രാജ്യത്ത് സമാന്തര എക്‌സ്‌ചേഞ്ചുകള്‍ 8 എണ്ണമല്ല എന്നും നോയിഡയിലും കാശ്മീരിലും 10 ലേറെ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്. സംഭവത്തില്‍ പിടിയിലായ മലയാളിയായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ നല്‍കിയത് എന്ന സംശയവും ശക്തമാവുകയാണ്.

കൊച്ചി കേന്ദ്രീകരിച്ച് 14 സമാന്തര എക്‌സ്‌ചേഞ്ചുകളാണ് ഉള്ളത്.

ഇന്നലെ തൃശൂരിലെ കൊരട്ടിയില്‍ നിന്നും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടികൂടിയിട്ടുണ്ട്. ഈ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്റര്‍നാഷണല്‍ കോളുകളെ ലോക്കല്‍ കോളുകളാക്കി മാറ്റികൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സംഭവത്തില്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറയുന്നു. ഏതെങ്കിലും ഭീകരസംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതും പരിശോധിക്കും.

രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് ഇത്തരം സമാന്തര എക്‌സ്‌ചേഞ്ചുകള്‍ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

ഇന്ത്യയിലേക്ക് വിളിക്കാന്‍ വിദേശത്തെ ഒരു ലോക്കല്‍ നമ്പറായിരിക്കും സമാന്തര എക്സ്ചേഞ്ചിന്റെ നടത്തിപ്പുകാര്‍ നല്‍കുക. അന്താരാഷ്ട്ര കോളിന് ചെലവാകുന്നതിന്റെ പകുതി തുകയ്ക്ക് കോള്‍ ചെയ്യാമെന്നാണ് ഇവര്‍ പറയുന്നത്. പണം നല്‍കിക്കഴിയുമ്പോള്‍ ഒരു കോളിങ് കാര്‍ഡാണ് (നിയമവിരുദ്ധം) നല്‍കുക. ഇതിനൊപ്പം ഒരു പിന്‍ നമ്പറും കൊടുക്കും. പിന്‍ നമ്പറിന് നിശ്ചിത കാലപരിധിയുണ്ടാവും. അതുകഴിയുമ്പോള്‍ വീണ്ടും കോളിങ് കാര്‍ഡ് തേടി ചെല്ലേണ്ടിവരും. അതാണ് ഇത്തരക്കാരുടെ വരുമാനവും. ടെലികോം കമ്പനികള്‍ക്ക് ട്രാക്ക് ചെയ്യാന്‍ പറ്റാത്തവിധത്തിലുള്ള സംവിധാനത്തിലേക്ക് ലോക്കല്‍ കോളിനെ മാറ്റിയാണ് തട്ടിപ്പ് നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കോളുകള്‍ നടന്നാലും അറിയില്ല.

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി കോഴിക്കോട് തൃശൂര്‍ എന്നിവടങ്ങളെല്ലാം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...