ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടുണ്ട് . പക്ഷെ ഇപ്പോൾ നേരിൽ കണ്ടോണ്ടിരിക്കുവാ. കോവിഡ് ഇളവ് , ബക്രീദ് ഇളവ് , ഓണം ഇളവ് , അങ്ങനെ ദിനം പ്രതി മുഖ്യമന്ത്രിക്ക് നേരെ വിമർശനങ്ങൾ കർക്കടക മഴയെക്കാൾ തകർത്ത് പെയ്യുമ്പോ ദേ കഷ്ടപ്പെട്ട് ഒതുക്കി മാറ്റിയ ലാവ്‌ലിൻ കുംഭകോണ കേസ് ഈ മാസം പത്താം തീയതി വീണ്ടും കോടതി പരിഗണിക്കുന്നു. ഇതിപ്പോ ഈ ഓണം മോളുടെയും മരുമോന്റെയും കൂടെയാണോ അതോ ജയിലിലാണോ എന്നറിയാതെ നിൽക്കുമ്പോഴാ ഡോളർ കടത്തിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നതായി സ്വപ്നസുരേഷിന്റെ മൊഴി പുറത്ത് വന്നിരിക്കുന്നത്.
സ്വർണക്കടത്തിന് പിന്നിലെ പ്രേരകശക്തി പിണറായി വിജയനാണെന്ന് മുൻപ് തന്നെ സ്വപ്നാ സുരേഷ് മൊഴി നല്കിയിട്ടുള്ളതാണ് . മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണനും മുഖ്യമന്ത്രിയും പറഞ്ഞിട്ടാണ് താൻ എല്ലാം ചെയ്തതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചുവെങ്കിലും ജയിലിൽ സ്വപ്നാ സുരേഷിന് വധ ഭീഷണി ഉണ്ട് എന്ന റിപ്പോർട്ടിൽ അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയ്ക്ക് സുരക്ഷാ ഉറപ്പു വരുത്തണമെന്ന എറണാകുളം അഡിഷണൽ ചീഫ് ജുഡീഷ്യൽ കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയുടെ വിശദീകരണ പത്രികയിലാണ് സുമിത് കുമാർ ഈ വിവരം ഹൈക്കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തത് എന്ന മൊഴിയിൽ ഇപ്പോഴും സ്വപ്ന ഉറച്ചു നിൽക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത്തരത്തിൽ കള്ളക്കടത്ത് നടത്തുന്ന വരുമാനം രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾക്കായി ആണ് ഉപയോഗിക്കുന്നതെന്നും പറയുന്നു.
മുഖ്യന്റെ പങ്കു തെളിയിക്കുന്ന കൂടുതൽ തെളിവുകളും കസ്റ്റംസിന് ലഭിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
2020 ജൂലൈ 5 നാണ്നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിൽ എത്തിയ സ്വർണം കസ്റ്റംസ് പിടികൂടുന്നത്. ആദ്യം പിടിയിലായ സരിത്തിന് പിന്നാലെ ജൂലൈ 12 ന് മറ്റു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരും പിടിയിലായി.
ഈ കേസിൽ ജാമയം ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരിക്കുകയാണ്.
എന്തായാലും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇനി പിണറായിയുടെ രാജവാഴ്ചയുടെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ. ഒന്നെങ്കിൽ രാജി , അല്ലെങ്കിൽ കൊടത്തു ഇടപെട്ട് പുറത്താക്കൽ , രണ്ടായാലും അതിനിനി അധികം താമസമുണ്ടാവില്ല എന്ന് നിശ്ചയം.