Connect with us

Hi, what are you looking for?

Exclusive

കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി, പിണറായിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി സന്ദേശവുമായി മാവോയിസ്റ്റ്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നുള്ള വിശേഷണമാണ് മാവോയിസ്റ്റ് ലഭുലേഖയിലുള്ളത്. വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്താണ് മാവോയിസ്റ്റ് സംഘങ്ങള്‍ ലഘുലേഖ വിതരണം ചെയ്തത്. തൊണ്ടര്‍നാട് പെരിഞ്ചേര്‍മല കോളനിയില്‍ എത്തിയ നാലംഗ സായുധ മാവോയിസ്റ്റ് സംഘമാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. പിണറായിക്കെതിരെയുള്ള ഭീഷണി സ്വരം എന്ന രീതിയിലാണ് ഇതിനെ നോക്കി കാണുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്‍മാരുമാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ കോളനിയിലെ രണ്ടു വീടുകളില്‍ ലഘുലേഖകള്‍ നല്‍കുകയും മുദ്രാവാക്യവും വിളിച്ചാണ് മടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ലഘുലേഖയില്‍ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മരണത്തിന്റെ വ്യാപാരിയാണെന്നും ലഘുലേഖയില്‍ എഴുതിയിരിക്കുന്നു.

നിങ്ങളുടെ അരുംകൊലകള്‍ എല്ലാ കാലത്തും തുടരാനാവും എന്ന് വ്യാമോഹിക്കണ്ടെന്നും കുറിപ്പില്‍ പറയുന്നു. ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ ഫാസിസ്റ്റുകളുടെ അന്ത്യം തന്നെയായിരിക്കും പിണറായി വിജയനെന്നും സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖയില്‍ പറയുന്നു.

അതേസമയം,കോഴിക്കോട്ടെ പ്രമുഖ വ്യവസായികള്‍ക്കും മലപ്പുറത്തെ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണിക്കത്തയച്ച രണ്ടുപേര്‍ കോഴിക്കോട് കഴിഞ്ഞ മാസം അറസ്റ്റിലായിരുന്നു. പതിനൊന്ന് കോടി രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട്ടെ മൂന്ന് പ്രമുഖ വ്യവസായികള്‍ ഒരു കരാറുകാരന്‍ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് എന്നിവര്‍ക്കാണ് പണം ആവശ്യപ്പെട്ട് മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഭീഷണി കത്തയച്ചത്. നിര്‍മാണ മേഖലയില്‍ നേരിട്ട സാമ്പത്തിക പ്രശ്‌നം മറികടക്കാന്‍ സാമ്പത്തികമായി മുന്‍പന്തിയിലുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യം. ഒന്നാം പ്രതി ഹബീബ് റഹ്മാന്‍ ഗൂഗിളില്‍ സെര്‍ച്ച് നടത്തി മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കുകയും പിന്നീട് കത്തുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതുകയുമായിരുന്നു. പിടിക്കപെടാതിരിക്കാന്‍ വയനാട്ടിലേക്കുള്ള യാത്രക്കിടെ പ്രതികള്‍ വാഹനങ്ങള്‍ മാറ്റിയിരുന്നു. സിസിടിവിയില്‍ പതിഞ്ഞ വാഹനങ്ങളുടെ ദൃശ്യവും ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമാണ് പ്രതികളിലേക്ക് എത്തിയത്.

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചു കൊണ്ടുള്ള മാവോയിസ്റ്റ് ലഘുലേഖ അതീവ ഗൗരവമാണെന്ന് പോലീസ് പറയുന്നു. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...